ടെക്സസ്: ഭർത്താവിനേയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്തി പൊലീസ് വലയത്തിൽ നിന്നും രക്ഷപ്പെട്ട ലൂയിസ് റീസിനെ ടെക്സസിലെ സൗത്ത് പഡ്രെ ഐലന്റിൽ വച്ചു പോലീസ് അറസ്റ്റു ചെയ്തു.
പത്തു ദിവസമായി നടന്ന രാജ്യവ്യാപക തിരച്ചലിനൊടുവിലാണ് പ്രതിയെ പിടി കൂടാനായതെന്ന് യുഎസ് മാർഷൽ വക്താവ് അറിയിച്ചു. ഗാംബ്ലിംഗിൽ വന്ന പണനഷ്ടം ഒഴിവാക്കാൻ ആദ്യം ഭർത്താവിനേയും തുടർന്ന് ഫ്ളോറിഡായിൽ വച്ചു പരിചയപ്പെട്ട രൂപസാദൃശ്യമുള്ള പമീല ഹച്ചിൻസനെയും (59) കൊലപ്പെടുത്തി ഇവരുടെ ഐഡിയും ക്രെഡിറ്റ് കാർഡും കാറുമായി ലൂയിസ് രക്ഷപ്പെടുകയായിരുന്നു.
മിനിസോട്ടയിൽ മാർച്ച് 23ന് 54 വയസുള്ള നേവി വിമുക്തഭടനും ഭർത്താവുമായ റീസിനെ കൊലപ്പെടുത്തി. തുടർന്ന് ഫ്ളോറിഡായിലെത്തി ഏപ്രിൽ 5 നാണ് ഹച്ചിൻസനെ കൊലപ്പെടുത്തിയത്.
യുഎസ് മെക്സിക്കോ അതിർത്തിക്കു സമീപമാണ് ഇവർ അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പത്തു ദിവസമായി നടന്ന രാജ്യവ്യാപക തിരച്ചലിനൊടുവിലാണ് പ്രതിയെ പിടി കൂടാനായതെന്ന് യുഎസ് മാർഷൽ വക്താവ് അറിയിച്ചു. ഗാംബ്ലിംഗിൽ വന്ന പണനഷ്ടം ഒഴിവാക്കാൻ ആദ്യം ഭർത്താവിനേയും തുടർന്ന് ഫ്ളോറിഡായിൽ വച്ചു പരിചയപ്പെട്ട രൂപസാദൃശ്യമുള്ള പമീല ഹച്ചിൻസനെയും (59) കൊലപ്പെടുത്തി ഇവരുടെ ഐഡിയും ക്രെഡിറ്റ് കാർഡും കാറുമായി ലൂയിസ് രക്ഷപ്പെടുകയായിരുന്നു.
മിനിസോട്ടയിൽ മാർച്ച് 23ന് 54 വയസുള്ള നേവി വിമുക്തഭടനും ഭർത്താവുമായ റീസിനെ കൊലപ്പെടുത്തി. തുടർന്ന് ഫ്ളോറിഡായിലെത്തി ഏപ്രിൽ 5 നാണ് ഹച്ചിൻസനെ കൊലപ്പെടുത്തിയത്.
യുഎസ് മെക്സിക്കോ അതിർത്തിക്കു സമീപമാണ് ഇവർ അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ