പിറ്റ്സ്ബർഗ് (പെൻസിൽവാനിയ): ലോക ഗുസ്തി താരം ബ്രൂണൊ സമ്മർ റ്റിനൊ (82) പെൻസിൽവാനിയ പിറ്റ്സ്ബർഗിൽ നിര്യാതനായി. 1960-70 കാലഘട്ടത്തിൽ അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ ഗുസ്തി താരമായി ബ്രൂണൊ അറിയപ്പെട്ടിരുന്നത്. 1963 1971, 1973 1977 വേൾഡ് ഹെവി വെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയ ബ്രൂണൊ 1981ൽ വിരമിച്ചെങ്കിലും വീണ്ടും 1984 1988 വർഷങ്ങളിൽ ലോക ചാന്പ്യൻഷിപ്പിലേക്ക്് മടങ്ങിയെത്തിയിരുന്നു.
1935ൽ ഇറ്റലിയിൽ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്സ് ബർഗിൽ പിതാവിനോടൊപ്പം താമസമാക്കിയത്. 1959ൽ കാരളിനെ വിവാഹം ചെയ്ത ബ്രൂണോക്ക് മൂന്നു മക്കളാണുള്ളത്. ബ്രൂണോയുടെ മരണത്തോടെ മൂന്ന് ദശാബ്ദം റിംഗ് അടക്കി ഭരിച്ച പഴയ തലമുറയിലെ ഒരു കണ്ണി കൂടെ നഷ്ടപ്പെട്ടു.
2011ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുന്നതിന് ചില മാസങ്ങൾക്ക് മുന്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രൂണോ, കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും സാന്നിധ്യത്തിലാണ് ഗുസ്തിയിൽ ചരിത്രം തിരുത്തികുറിച്ച ജീവിതത്തിന് തിരശീല വീണത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
1935ൽ ഇറ്റലിയിൽ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്സ് ബർഗിൽ പിതാവിനോടൊപ്പം താമസമാക്കിയത്. 1959ൽ കാരളിനെ വിവാഹം ചെയ്ത ബ്രൂണോക്ക് മൂന്നു മക്കളാണുള്ളത്. ബ്രൂണോയുടെ മരണത്തോടെ മൂന്ന് ദശാബ്ദം റിംഗ് അടക്കി ഭരിച്ച പഴയ തലമുറയിലെ ഒരു കണ്ണി കൂടെ നഷ്ടപ്പെട്ടു.
2011ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുന്നതിന് ചില മാസങ്ങൾക്ക് മുന്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രൂണോ, കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും സാന്നിധ്യത്തിലാണ് ഗുസ്തിയിൽ ചരിത്രം തിരുത്തികുറിച്ച ജീവിതത്തിന് തിരശീല വീണത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ