വാഷിംഗ്ടൺ ഡിസി: യുഎസിലെ സൗത്ത് കരോളൈനയിലെ അതീവ സുരക്ഷാ ജയിലിലുണ്ടായ ലഹളയിൽ ഏഴു തടവുകാർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ബിഷോപ് വില്ലിലെ ലീ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷനിൽ ഞായറാഴ്ചയാണു ലഹള പൊട്ടിപ്പുറപ്പെട്ടത്. കത്തികളുമായി തടവുകാർ നടത്തിയ അഴിഞ്ഞാട്ടം ഏഴുമണിക്കൂർ ദീർഘിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെ ലഹളക്കാരെ അമർച്ച ചെയ്ത് സാധാരണനില പുനഃസ്ഥാപിച്ചു.
ജയിൽ വാർഡർമാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നു ജയിൽ വകുപ്പിന്റെ വക്താവ് ജെഫ് ടയിലോൺ പറഞ്ഞു. 1500ൽഅധികം തടവുകാരാണ് ഈ ജയിലിലുള്ളത്.
ബിഷോപ് വില്ലിലെ ലീ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷനിൽ ഞായറാഴ്ചയാണു ലഹള പൊട്ടിപ്പുറപ്പെട്ടത്. കത്തികളുമായി തടവുകാർ നടത്തിയ അഴിഞ്ഞാട്ടം ഏഴുമണിക്കൂർ ദീർഘിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെ ലഹളക്കാരെ അമർച്ച ചെയ്ത് സാധാരണനില പുനഃസ്ഥാപിച്ചു.
ജയിൽ വാർഡർമാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നു ജയിൽ വകുപ്പിന്റെ വക്താവ് ജെഫ് ടയിലോൺ പറഞ്ഞു. 1500ൽഅധികം തടവുകാരാണ് ഈ ജയിലിലുള്ളത്.