കൊച്ചി: യുഎഇയിലെ മുൻനിര പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോർപ്പറേറ്റ് നേതൃത്വ മികവിന് പ്രശസ്തമായ ഹിന്ദ് രത്തൻ അവാർഡ് . ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ് പ്രഭിരാജിനെ അവാർഡിന് അർഹനാക്കിയത്.മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഡൽഹിയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥർ, ഉന്നത സർക്കാർ പ്രതിനിധികൾ, പ്രമുഖ വ്യവസായികൾ, ജീവകാരുണ്യപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കന്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോർഷ്യമാണ്. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഡൽഹി ആസ്ഥാനമായ ഗ്ലോബൽ അച്ചീവേർസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് ഹിന്ദ് രത്തൻ അവാർഡ് നൽകി ആദരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ഇൻസ്പെക്ഷൻ, മൈൻറ്റനൻസ് വിഭാഗത്തെ നൂറ്റിഅന്‍പതിൽ പരം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എഴുനൂറോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതിൽ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്.
സ്വന്തം നാടായ പുനലൂരിൽ പ്രഭിരാജ് സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി ഓഫീസ് തുടങ്ങുകയും ഏകദേശം അറുപത്തിനാലോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും വനിതകളാണ്. നാട്ടിലെ മുപ്പതോളം മാതാപിതാക്കൾക്ക് പെൻഷനും നൽകുന്നുണ്ട് അദ്ദേഹം.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കന്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോർഷ്യമാണ്. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഡൽഹി ആസ്ഥാനമായ ഗ്ലോബൽ അച്ചീവേർസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് ഹിന്ദ് രത്തൻ അവാർഡ് നൽകി ആദരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ഇൻസ്പെക്ഷൻ, മൈൻറ്റനൻസ് വിഭാഗത്തെ നൂറ്റിഅന്‍പതിൽ പരം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എഴുനൂറോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതിൽ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്.
സ്വന്തം നാടായ പുനലൂരിൽ പ്രഭിരാജ് സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി ഓഫീസ് തുടങ്ങുകയും ഏകദേശം അറുപത്തിനാലോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും വനിതകളാണ്. നാട്ടിലെ മുപ്പതോളം മാതാപിതാക്കൾക്ക് പെൻഷനും നൽകുന്നുണ്ട് അദ്ദേഹം.