റിയാദ്: അലിഫ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും കശ്മീരിലെ കഠുവയിൽ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ എട്ടു വയസുകാരി ആസിഫക്കായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ആസിഫ എന്ന കുഞ്ഞു മാലാഖയോട് ചെയ്ത സമാനതകളില്ലാത്ത ഈ നടപടി മാനവികതയോട് മുഴുവൻ ചെയ്ത ക്രൂരതയാണെന്നും ഉത്തരവാദിത്തപ്പെട്ടവരുടെ മൗനം ഏറ്റവും വേദനയുളവാക്കുന്നതാണന്നും പരിപാടിയിൽ സംസാരിച്ച സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ പറഞ്ഞു.
ആസിഫക്ക് നീതി എന്ന പ്ലക്കാർഡുകളുമായി കുട്ടികൾ അവതരിപ്പിച്ച പ്രതിഷേധ പരിപാടി അലിഫ് സ്കൂള്‍സ് ഗ്രൂപ്പ് ചെയർമാൻ അലിക്കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. കുട്ടികളും സ്ത്രീകളും സുരക്ഷിതമല്ലാത്ത സമൂഹം നാഗരികത അവകാശപ്പെടാൻ അർഹത ഇല്ലാത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അലിഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, പ്രധാന അധ്യാപിക ഡോ.ഡൈസമ്മ ജേക്കബ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ആസിഫ എന്ന കുഞ്ഞു മാലാഖയോട് ചെയ്ത സമാനതകളില്ലാത്ത ഈ നടപടി മാനവികതയോട് മുഴുവൻ ചെയ്ത ക്രൂരതയാണെന്നും ഉത്തരവാദിത്തപ്പെട്ടവരുടെ മൗനം ഏറ്റവും വേദനയുളവാക്കുന്നതാണന്നും പരിപാടിയിൽ സംസാരിച്ച സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ പറഞ്ഞു.
ആസിഫക്ക് നീതി എന്ന പ്ലക്കാർഡുകളുമായി കുട്ടികൾ അവതരിപ്പിച്ച പ്രതിഷേധ പരിപാടി അലിഫ് സ്കൂള്‍സ് ഗ്രൂപ്പ് ചെയർമാൻ അലിക്കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. കുട്ടികളും സ്ത്രീകളും സുരക്ഷിതമല്ലാത്ത സമൂഹം നാഗരികത അവകാശപ്പെടാൻ അർഹത ഇല്ലാത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അലിഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, പ്രധാന അധ്യാപിക ഡോ.ഡൈസമ്മ ജേക്കബ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ