ന്യൂഡൽഹി : നാം എന്ത് നേടി എന്നതിലല്ല സമൂഹത്തിനായി നമുക്ക് എന്ത് നൽകാൻ കഴിഞ്ഞു എന്നതിലായിരിക്കണം നാം ശ്രദ്ധിക്കേണ്ടതെന്നു എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ കമ്മീഷണർ ഡോ. വി.പി. ജോയ് ഐഎഎസ്.
സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്ത വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഡൽഹി മലയാളി അസോസിയേഷൻ നൽകി വരുന്ന അവാർഡുകൾ മറ്റുള്ള സംഘടനകൾക്ക് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഎയുടെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടേയുമൊക്കെ കവിതകൾ ആസ്വദിക്കണമെങ്കിൽ മലയാളം ഹൃദിസ്ഥമാക്കണമെന്നും കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളികളിൽ ഓരോ വർഷവും ഒരാൾക്കു വീതം നൽകി വരുന്ന ’ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം’ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കെ. മാധവൻ നായർക്കും ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം ഡിഎംഎ. ദ്വാരക ഏരിയയുടെ മുൻ ചെയർമാൻ പി. ജയരാമനും ചടങ്ങിൽ സമ്മാനിച്ചു. ആർ.ജി. കുറുപ്പിന് ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ഡിഎംഎ പ്രസിഡന്റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഡിഎ. കമ്മീഷണർ ലാൻഡ് ഡിസ്പോസൽ, സുബു ആർ, ഐഎഎഎസ് വൈസ് പ്രസിഡന്റുമാരായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്. ആചാരി, ജോയിന്റ് ഇന്റർണൽ ഓഡിറ്ററും ഡിഎംഎ ദിനാഘോഷക്കമ്മിറ്റി കണ്‍വീനറുമായ പി.എൻ. ഷാജി, റിസോഴ്സ് കമ്മിറ്റി കണ്‍വീനർ എൻ.സി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാപരിപാടികളിൽ പ്രശസ്ത മാന്ത്രികൻ വിൽസണ്‍ ചന്പക്കുളം, നൃത്തവും സംഗീതവും ഹാസ്യവും മാജിക്കും സമന്വയിപ്പിച്ചു കൊണ്ടൊരുക്കിയ ന്ധമായാജാലംന്ധ ആസ്വാദക ഹൃദയങ്ങളിൽ നവ്യാനുഭുതി പകർന്നു. ചടങ്ങിൽ ഡിഎംഎയുടെ വിവിധ ഏരിയകളിൽ നിന്നെത്തിയവരെക്കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. വിഭവ സമൃദ്ധമായ അത്താഴ സദ്യയോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി
സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്ത വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഡൽഹി മലയാളി അസോസിയേഷൻ നൽകി വരുന്ന അവാർഡുകൾ മറ്റുള്ള സംഘടനകൾക്ക് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഎയുടെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടേയുമൊക്കെ കവിതകൾ ആസ്വദിക്കണമെങ്കിൽ മലയാളം ഹൃദിസ്ഥമാക്കണമെന്നും കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളികളിൽ ഓരോ വർഷവും ഒരാൾക്കു വീതം നൽകി വരുന്ന ’ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം’ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കെ. മാധവൻ നായർക്കും ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം ഡിഎംഎ. ദ്വാരക ഏരിയയുടെ മുൻ ചെയർമാൻ പി. ജയരാമനും ചടങ്ങിൽ സമ്മാനിച്ചു. ആർ.ജി. കുറുപ്പിന് ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ഡിഎംഎ പ്രസിഡന്റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഡിഎ. കമ്മീഷണർ ലാൻഡ് ഡിസ്പോസൽ, സുബു ആർ, ഐഎഎഎസ് വൈസ് പ്രസിഡന്റുമാരായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്. ആചാരി, ജോയിന്റ് ഇന്റർണൽ ഓഡിറ്ററും ഡിഎംഎ ദിനാഘോഷക്കമ്മിറ്റി കണ്‍വീനറുമായ പി.എൻ. ഷാജി, റിസോഴ്സ് കമ്മിറ്റി കണ്‍വീനർ എൻ.സി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാപരിപാടികളിൽ പ്രശസ്ത മാന്ത്രികൻ വിൽസണ്‍ ചന്പക്കുളം, നൃത്തവും സംഗീതവും ഹാസ്യവും മാജിക്കും സമന്വയിപ്പിച്ചു കൊണ്ടൊരുക്കിയ ന്ധമായാജാലംന്ധ ആസ്വാദക ഹൃദയങ്ങളിൽ നവ്യാനുഭുതി പകർന്നു. ചടങ്ങിൽ ഡിഎംഎയുടെ വിവിധ ഏരിയകളിൽ നിന്നെത്തിയവരെക്കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. വിഭവ സമൃദ്ധമായ അത്താഴ സദ്യയോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി