ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ ഒൗദ്യോഗിക സന്ദർശനം നടത്താൻ ന്യൂയോർക്കിലെത്തിയ കേരള ഫിഷറീസ് ആന്റ് ഹാർബർ എൻജിനീയറിംഗ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും സംഘത്തിനും ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ (എൻബിഎ) സ്വീകരണം നൽകി.
കേരളത്തിൽ ലോ കോസ്റ്റ് ഹൗസിംഗ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയും സംഘവും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് എത്തിയത്. ഭർത്താവ് തുളസീധരക്കുറുപ്പ് (മുൻ ചെയർമാൻ CPAC), കൊല്ലം ജില്ലാ കളക്ടർ ഡോ. കാർത്തികേയൻ ഐഎഎസ് എന്നിവർ ഏപ്രിൽ 10 ചൊവാഴ്ച്ച വൈകിട്ട് 7ന് നായർ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനം സന്ദർശിച്ചു. അസോസിയേഷൻ പ്രസിഡന്റ് കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ മന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി ആദരിച്ചു.
എൻബിഎ യൂത്ത് കോ ഓർഡിനേറ്റർ പ്രദീപ് പിള്ള മന്ത്രിയെയും സംഘത്തിനെയും സദസിന് പരിചയപ്പെടുത്തി. പ്രസിഡന്റ് കരുണാകരൻ പിള്ള സ്വാഗതം ആശംസിക്കുകയും മന്ത്രിയുടെ വിപ്ലവകരമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഓഖി ദുരന്ത സമയത്ത് അവസരോചിതമായ നടപടികളിലൂടെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാൻ ഒരു പരിധിവരെ കഴിഞ്ഞവെന്നും പറഞ്ഞു.
അമേരിക്കയിൽ സന്ദർശനത്തിനെത്തിയ മന്ത്രിയും സംഘവും തിരക്കിട്ട ഒൗദ്യോഗിക പരിപാടികൾക്കിടയിലും എൻബിഎയുടെ ആസ്ഥാനം സന്ദർശിക്കാൻ സമയം കണ്ടെത്തിയതിലുള്ള സന്തോഷം എൻബിഎ ട്രസ്റ്റീ ബോർഡ് ചെയർപേഴ്സണ് വനജ നായർ തന്റെ ആശംസാ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.
എൻബിഎയുടെ മുൻ സെക്രട്ടറി പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഇനിയും നേട്ടങ്ങൾ കൊയ്ത് ഉയരങ്ങളിലെത്തട്ടേ എന്നും, സിവിൽ സർവീസ് പരീക്ഷയിൽ ആദ്യം ഐഎഫ്എസ് നേടിയെങ്കിലും അത് നിരസിച്ച് വീണ്ടും പരീക്ഷ എഴുതി ഐഎഎസ് നേടിയ ഡോ. എസ്. കാർത്തികേയനെപ്പോലെയുള്ള ഉദ്യോഗസ്ഥർ നൽകുന്ന പിന്തുണയും ഭർത്താവ് തുളസീധരക്കുറുപ്പിന്റെ പ്രോത്സാഹനവും സഹകരണവുമെല്ലാം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഇടയാക്കട്ടേ എന്നും ആശംസിച്ചു.
എൻഎസ്എസ് വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് തന്റെ ആശംസാ പ്രസംഗത്തിൽ പുതിയ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതും ഭക്തജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിശദീകരിച്ചു. നോക്കുകൂലി നിർത്തലാക്കിയതിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. കഐച്ച്എൻഎ ട്രഷറർ വിനോദ് കെയാർകെ ആശംസാ പ്രസംഗവും എൻ.ബി.എ. വൈസ് പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ നന്ദി പ്രകാശനവും നടത്തി.
പ്രവാസികൾക്ക് നാട്ടിൽ വന്ന് താമസിക്കുവാനുള്ള ആഗ്രഹം മനസിലാക്കുന്നുവെന്നും, സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഫ്ളോറിഡയിൽ റിട്ടയർമെൻറ് ഹോം ഉണ്ടാക്കുന്നതുപോലെ നമ്മുടെ നാട്ടിലും ഉണ്ടാക്കുവാനുള്ള ശ്രമം ആരംഭിക്കണമെന്നും കൊല്ലം ജില്ലാ കളക്റ്റർ ഡോ. കാർത്തികേയൻ ഐഎഎസ് അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജയപ്രകാശ് നായർ
കേരളത്തിൽ ലോ കോസ്റ്റ് ഹൗസിംഗ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയും സംഘവും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് എത്തിയത്. ഭർത്താവ് തുളസീധരക്കുറുപ്പ് (മുൻ ചെയർമാൻ CPAC), കൊല്ലം ജില്ലാ കളക്ടർ ഡോ. കാർത്തികേയൻ ഐഎഎസ് എന്നിവർ ഏപ്രിൽ 10 ചൊവാഴ്ച്ച വൈകിട്ട് 7ന് നായർ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനം സന്ദർശിച്ചു. അസോസിയേഷൻ പ്രസിഡന്റ് കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ മന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി ആദരിച്ചു.
എൻബിഎ യൂത്ത് കോ ഓർഡിനേറ്റർ പ്രദീപ് പിള്ള മന്ത്രിയെയും സംഘത്തിനെയും സദസിന് പരിചയപ്പെടുത്തി. പ്രസിഡന്റ് കരുണാകരൻ പിള്ള സ്വാഗതം ആശംസിക്കുകയും മന്ത്രിയുടെ വിപ്ലവകരമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഓഖി ദുരന്ത സമയത്ത് അവസരോചിതമായ നടപടികളിലൂടെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാൻ ഒരു പരിധിവരെ കഴിഞ്ഞവെന്നും പറഞ്ഞു.
അമേരിക്കയിൽ സന്ദർശനത്തിനെത്തിയ മന്ത്രിയും സംഘവും തിരക്കിട്ട ഒൗദ്യോഗിക പരിപാടികൾക്കിടയിലും എൻബിഎയുടെ ആസ്ഥാനം സന്ദർശിക്കാൻ സമയം കണ്ടെത്തിയതിലുള്ള സന്തോഷം എൻബിഎ ട്രസ്റ്റീ ബോർഡ് ചെയർപേഴ്സണ് വനജ നായർ തന്റെ ആശംസാ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.
എൻബിഎയുടെ മുൻ സെക്രട്ടറി പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഇനിയും നേട്ടങ്ങൾ കൊയ്ത് ഉയരങ്ങളിലെത്തട്ടേ എന്നും, സിവിൽ സർവീസ് പരീക്ഷയിൽ ആദ്യം ഐഎഫ്എസ് നേടിയെങ്കിലും അത് നിരസിച്ച് വീണ്ടും പരീക്ഷ എഴുതി ഐഎഎസ് നേടിയ ഡോ. എസ്. കാർത്തികേയനെപ്പോലെയുള്ള ഉദ്യോഗസ്ഥർ നൽകുന്ന പിന്തുണയും ഭർത്താവ് തുളസീധരക്കുറുപ്പിന്റെ പ്രോത്സാഹനവും സഹകരണവുമെല്ലാം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഇടയാക്കട്ടേ എന്നും ആശംസിച്ചു.
എൻഎസ്എസ് വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് തന്റെ ആശംസാ പ്രസംഗത്തിൽ പുതിയ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതും ഭക്തജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിശദീകരിച്ചു. നോക്കുകൂലി നിർത്തലാക്കിയതിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. കഐച്ച്എൻഎ ട്രഷറർ വിനോദ് കെയാർകെ ആശംസാ പ്രസംഗവും എൻ.ബി.എ. വൈസ് പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ നന്ദി പ്രകാശനവും നടത്തി.
പ്രവാസികൾക്ക് നാട്ടിൽ വന്ന് താമസിക്കുവാനുള്ള ആഗ്രഹം മനസിലാക്കുന്നുവെന്നും, സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഫ്ളോറിഡയിൽ റിട്ടയർമെൻറ് ഹോം ഉണ്ടാക്കുന്നതുപോലെ നമ്മുടെ നാട്ടിലും ഉണ്ടാക്കുവാനുള്ള ശ്രമം ആരംഭിക്കണമെന്നും കൊല്ലം ജില്ലാ കളക്റ്റർ ഡോ. കാർത്തികേയൻ ഐഎഎസ് അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജയപ്രകാശ് നായർ