ഓസ്റ്റിൻ: കഴിഞ്ഞ 20 ദിവസമായി ഓസ്റ്റിൻ പൗരന്മാരേയും അന്വേഷണ ഉദ്യോഗസ്ഥന്മാരേയും മുൾമുനയിൽ നിർത്തി തുടർച്ചയായി അഞ്ചു ബോംബ് സ്ഫോടനങ്ങൾ നടത്തി രണ്ടുപേരുടെ മരണത്തിനും അഞ്ചു പേർക്ക് പരുക്കേൽക്കുന്നതിനും ഇടയാക്കിയ സൂത്രധാരൻ മാർക്ക് ആന്റണി കോണ്ടിറ്റ് (23) പോലീസ് വലയത്തിൽ നിന്നും രക്ഷപ്പെടാനാകാതെ കാറിലിരുന്നു സ്വയം പൊട്ടിതെറിച്ചു ആത്മഹത്യ ചെയ്തതായി ഓസ്റ്റിൻ പോലീസ് ചീഫ് ബ്രയാൻ പറഞ്ഞു.
മാർക്ക് ആന്റണി താമസിച്ചിരുന്ന റൗണ്ട് റോക്കിലെ ഹോട്ടൽ ബുധനാഴ്ച രാവിലെ പോലീസ് വളയുന്നതിനിടയിൽ മാർക്ക് സ്വന്തം വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന പോലീസിനെ ഭയന്ന് ഡിച്ചിനു സമീപം വാഹനം നിർത്തിയ മാർക്ക് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു സ്വയം പൊട്ടിതെറിക്കുകയായിരുന്നു. സ്വാറ്റ ഓഫീസർ മാർക്കിനു നേരെ വെടിയുതിർത്തിരുന്നു. മാർക്കിനു വെടി കൊണ്ടുവോ എന്നു വ്യക്തമല്ലെന്നു ചീഫ് പറഞ്ഞു.
തുടർന്ന് മാർക്കിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് അവിടെ നിന്നും ഹോംമെയ്ഡ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. 2010 മുതൽ 2012 വരെ ഓസ്റ്റിൻ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയായി രുന്നുവെങ്കിലും പഠനം പൂർത്തിയാക്കിയിരുന്നില്ല. ഓസ്റ്റിനിൽ താമസിച്ചിരുന്ന മാർക്കിന്റെ പേരിൽ ഇതിനു മുൻപ് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാർക്കിനെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല ചീഫ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സൂചനകൾ പോലീസിനു പൊതുജനങ്ങ ളിൽ നിന്നും ലഭിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാർക്ക് ആന്റണി താമസിച്ചിരുന്ന റൗണ്ട് റോക്കിലെ ഹോട്ടൽ ബുധനാഴ്ച രാവിലെ പോലീസ് വളയുന്നതിനിടയിൽ മാർക്ക് സ്വന്തം വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന പോലീസിനെ ഭയന്ന് ഡിച്ചിനു സമീപം വാഹനം നിർത്തിയ മാർക്ക് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു സ്വയം പൊട്ടിതെറിക്കുകയായിരുന്നു. സ്വാറ്റ ഓഫീസർ മാർക്കിനു നേരെ വെടിയുതിർത്തിരുന്നു. മാർക്കിനു വെടി കൊണ്ടുവോ എന്നു വ്യക്തമല്ലെന്നു ചീഫ് പറഞ്ഞു.
തുടർന്ന് മാർക്കിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് അവിടെ നിന്നും ഹോംമെയ്ഡ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. 2010 മുതൽ 2012 വരെ ഓസ്റ്റിൻ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയായി രുന്നുവെങ്കിലും പഠനം പൂർത്തിയാക്കിയിരുന്നില്ല. ഓസ്റ്റിനിൽ താമസിച്ചിരുന്ന മാർക്കിന്റെ പേരിൽ ഇതിനു മുൻപ് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാർക്കിനെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല ചീഫ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സൂചനകൾ പോലീസിനു പൊതുജനങ്ങ ളിൽ നിന്നും ലഭിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ