ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക നക്ഷത്രമായ മാർച്ച് 22 വ്യാഴാഴ്ച്ച കാർത്തിക പൊങ്കാല നടന്നു.
രാവിലെ നിർമ്മാല്യ ദർശനം, ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു. തുടർന്ന് ഭക്തജനങ്ങളുടെ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിച്ചതോടെ കാർത്തിക പൊങ്കാലയ്ക്ക് സമാപനമായി. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
രാവിലെ നിർമ്മാല്യ ദർശനം, ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു. തുടർന്ന് ഭക്തജനങ്ങളുടെ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിച്ചതോടെ കാർത്തിക പൊങ്കാലയ്ക്ക് സമാപനമായി. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി