ന്യൂയോർക്ക്: സ്വന്തം അച്ഛനെ ഗുരുതരമായി പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. സംഭവം യുഎസിലെ ബോസ്റ്റണു സമീപമുള്ള യാർമൗത്തിലെ കേപ്കോഡ് റസ്റ്ററൻറിലായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്പോൾ ഫോണ് താഴെ വയ്ക്കാൻ പിതാവ് ആവശ്യപ്പെട്ടു. എന്നാൽ മകൻ അത് അനുസരിക്കാതിരുന്നതോടെ ഇരുവരും വഴക്കായി. മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായെന്നു തോന്നിയ മകൻ റസ്റ്റോറന്റിനു പുറത്ത് ഇറങ്ങിയപ്പോൾ പിതാവിനെ മുഷ്ടി ചുരുട്ടി ഇടിച്ചുവീഴ്ത്തി.
ഗുരുതരമായ പരിക്കേറ്റ പിതാവിനെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ആശുപത്രിയിൽ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ അറുപത്തിമൂന്നുകാരനായ പിതാവ് രക്ഷപ്പെട്ടു. സംഭവത്തിൽ കൗമാര പ്രായക്കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. 60 വയസിനു മുകളിലുള്ളവരെ പരുക്കേൽപ്പിച്ചാൽ ചുമത്താവുന്ന വകുപ്പുകൾ അനുസരിച്ച് മകന്റെ പേരിൽ കേസെടുത്തതായി യാർമൗത്ത് പോലീസ് വക്താവ് അറിയിച്ചു. പിന്നീട് മകനെ ജാമ്യത്തിൽ മാതാവിനൊപ്പം പറഞ്ഞയച്ചു.
റിപ്പോർട്ട്: ജോർജ് തുന്പയിൽ
ഗുരുതരമായ പരിക്കേറ്റ പിതാവിനെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ആശുപത്രിയിൽ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ അറുപത്തിമൂന്നുകാരനായ പിതാവ് രക്ഷപ്പെട്ടു. സംഭവത്തിൽ കൗമാര പ്രായക്കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. 60 വയസിനു മുകളിലുള്ളവരെ പരുക്കേൽപ്പിച്ചാൽ ചുമത്താവുന്ന വകുപ്പുകൾ അനുസരിച്ച് മകന്റെ പേരിൽ കേസെടുത്തതായി യാർമൗത്ത് പോലീസ് വക്താവ് അറിയിച്ചു. പിന്നീട് മകനെ ജാമ്യത്തിൽ മാതാവിനൊപ്പം പറഞ്ഞയച്ചു.
റിപ്പോർട്ട്: ജോർജ് തുന്പയിൽ