ന്യൂയോർക്ക്: അമേരിക്കയിലെ മേരിലൻഡ് ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. വെടിവയ്പു നടത്തിയ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമിക്കു വെടിയേറ്റത്. പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയേറ്റ രണ്ടു വിദ്യാർഥികളിൽ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണെന്ന് സെന്റ് മേരീസ് കൗണ്ടി ഷെരീഫ് ടിം കാമറോൺ അറിയിച്ചു. മെരിലൻഡിലെ ഗ്രേറ്റ് മിൽസ് ഹൈസ്കൂളിലാണ് സംഭവം. വെടിവയ്പിനെ തുടർന്ന് സ്കൂൾ അടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമിക്കു വെടിയേറ്റത്. പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയേറ്റ രണ്ടു വിദ്യാർഥികളിൽ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണെന്ന് സെന്റ് മേരീസ് കൗണ്ടി ഷെരീഫ് ടിം കാമറോൺ അറിയിച്ചു. മെരിലൻഡിലെ ഗ്രേറ്റ് മിൽസ് ഹൈസ്കൂളിലാണ് സംഭവം. വെടിവയ്പിനെ തുടർന്ന് സ്കൂൾ അടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ