ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീധർമാശാസ്താം ക്ഷേത്രത്തിലെ പന്ത്രണ്ടാമത് പ്രതിഷ്ഠാ ദിനാഘോഷവും തിരുവത്സവവും മാർച്ച് 20 ചൊവാഴ്ച ആഘോഷിക്കും. ശ്രീകൃഷ്ണശിലയിൽ കൊത്തുപണികളോടെ മനോഹരമായി നിർമിച്ചിട്ടുള്ള ചുറ്റുന്പല സമർപ്പണം കഴിഞ്ഞതിനുള്ളശേഷമുള്ള ആദ്യ ഉത്സവമാണ് കൊണ്ടാടുന്നത്.
കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ(മീനമാസത്തിലെ അശ്വതി നക്ഷത്രം) ആണ് ചുറ്റന്പലസമർപ്പണം നടന്നത്. 2006 മാർച്ച് മാസത്തിലാണ് പ്രധാനപ്രതിഷ്ഠയായ ശ്രീ ധർമ്മംശാസ്താവിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. ചുറ്റുന്പല സമർപ്പണത്തോടൊപ്പം ഉപദേവതകളായ ഹനുമാൻ സ്വാമിയുടെയും അന്നപൂർണശ്വേരിയുടേയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠങ്ങളും നടന്നിരുന്നു.
രാവിലെ നാലിന് നട തുറക്കും. 4.30ന് അഷ്ടാഭിഷേകം നടക്കും. 5.30 മുതൽ അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിക്കും. 7.30 മുതൽ കലശപൂജകൾ ആരംഭിക്കും. ശ്രീധർമ്മം ശാസ്താവിനും ഉപദേവതകളായ ഗണപതി, ദക്ഷിണാമൂർത്തി, ഹനുമാൻ സ്വാമി, അന്നപൂർണേശ്വരി ദേവി എന്നിവർക്ക് ബ്രഹ്മകണ്ഡ കലശപൂജകളും തുടർന്ന് അഭിഷേകവും നടത്തും. ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ നടത്തപ്പെടും. വൈകുന്നേരം 5ന് സെക്ടർ ഒന്നിലെ ശിവക്ഷേത്രം ഷേക്സതയ് രണ്ടിലെ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നും ഘോഷയാത്രകൾ ആരംഭിക്കും. താലപ്പൊലികളോടും അമ്മൻകുടം, ചെണ്ടമേളം എന്നിവയോടും നെറ്റിപ്പട്ടം കൊണ്ട് അലങ്കരിച്ച ആനപ്പുറത്ത് കോലവും വെണ്കുടയും ഏന്തിയായിരിക്കും ഘോഷയാത്രകൾ കടന്നു വരിക.
വൈകിട്ട് 8ന് ക്ഷേത്രസന്നിധിയിൽ സമ്മേളിക്കുന്ന ഘോഷയാത്ര 9ന് സമാപിക്കും. 8 മുതൽ ശ്രീകോവിലിൽ ശാസ്താവിന് പുഷ്പാഭിഷേകം നടക്കും. ഇതിനായി 80 കിലോ റോസാപുഷ്പങ്ങൾ ഉപയോഗിക്കും. രാവിലെ 8.30നും വൈകിട്ട് 9നും ലഘുഭക്ഷണവിതരണം ഉണ്ടാകും. ഞായറാഴ്ച വൈകിട്ട് പിലങ്ക അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും ഞായറാഴ്ച വൈകിട്ട് ഇന്റർനാഷണൽ കഥകളി സെന്റർ അവതരിപ്പിച്ച അബരീക്ഷ ചരിതം കഥകളിയും നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ(മീനമാസത്തിലെ അശ്വതി നക്ഷത്രം) ആണ് ചുറ്റന്പലസമർപ്പണം നടന്നത്. 2006 മാർച്ച് മാസത്തിലാണ് പ്രധാനപ്രതിഷ്ഠയായ ശ്രീ ധർമ്മംശാസ്താവിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. ചുറ്റുന്പല സമർപ്പണത്തോടൊപ്പം ഉപദേവതകളായ ഹനുമാൻ സ്വാമിയുടെയും അന്നപൂർണശ്വേരിയുടേയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠങ്ങളും നടന്നിരുന്നു.
രാവിലെ നാലിന് നട തുറക്കും. 4.30ന് അഷ്ടാഭിഷേകം നടക്കും. 5.30 മുതൽ അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിക്കും. 7.30 മുതൽ കലശപൂജകൾ ആരംഭിക്കും. ശ്രീധർമ്മം ശാസ്താവിനും ഉപദേവതകളായ ഗണപതി, ദക്ഷിണാമൂർത്തി, ഹനുമാൻ സ്വാമി, അന്നപൂർണേശ്വരി ദേവി എന്നിവർക്ക് ബ്രഹ്മകണ്ഡ കലശപൂജകളും തുടർന്ന് അഭിഷേകവും നടത്തും. ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ നടത്തപ്പെടും. വൈകുന്നേരം 5ന് സെക്ടർ ഒന്നിലെ ശിവക്ഷേത്രം ഷേക്സതയ് രണ്ടിലെ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നും ഘോഷയാത്രകൾ ആരംഭിക്കും. താലപ്പൊലികളോടും അമ്മൻകുടം, ചെണ്ടമേളം എന്നിവയോടും നെറ്റിപ്പട്ടം കൊണ്ട് അലങ്കരിച്ച ആനപ്പുറത്ത് കോലവും വെണ്കുടയും ഏന്തിയായിരിക്കും ഘോഷയാത്രകൾ കടന്നു വരിക.
വൈകിട്ട് 8ന് ക്ഷേത്രസന്നിധിയിൽ സമ്മേളിക്കുന്ന ഘോഷയാത്ര 9ന് സമാപിക്കും. 8 മുതൽ ശ്രീകോവിലിൽ ശാസ്താവിന് പുഷ്പാഭിഷേകം നടക്കും. ഇതിനായി 80 കിലോ റോസാപുഷ്പങ്ങൾ ഉപയോഗിക്കും. രാവിലെ 8.30നും വൈകിട്ട് 9നും ലഘുഭക്ഷണവിതരണം ഉണ്ടാകും. ഞായറാഴ്ച വൈകിട്ട് പിലങ്ക അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും ഞായറാഴ്ച വൈകിട്ട് ഇന്റർനാഷണൽ കഥകളി സെന്റർ അവതരിപ്പിച്ച അബരീക്ഷ ചരിതം കഥകളിയും നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്