മനുഷ്യജീവന്‍റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫൻ

10:51 PM Mar 19, 2018 | Deepika.com
കാർഡിഫ്: കാർഡിഫ് സെൻറ് ബ്രിഡ്ജിത് ചർച്ചിൽ മാർച്ച് 17നു നടന്ന ഏകദിന കുടുംബ നവീകരണ നോന്പുകാലധ്യാനത്തിൽ മനുഷ്യജീവിതത്തിന്‍റെ യാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുൻനിർത്തി മനസിന്‍റെ ആഴങ്ങളിൽ സ്പർശിക്കുന്ന ദൈവവചനസന്ദേശങ്ങൾ വേൾഡ് പീസ് മിഷൻ ചെയർമാനും കുടുംബപ്രേഷിതനുമായ സണ്ണി സ്റ്റീഫൻ നൽകി.

' വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുന്പോൾ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്‍റെ സ്പർശനമാണ് നമ്മളിൽ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീൻ ചോദിക്കുന്പോൾ, ക്രിസ്തു അവർക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാൻപോലുമാകാത്ത ഇടങ്ങളിലെക്കാണവൻ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാർത്ഥനയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളർത്തിയെന്ന് ഒരിക്കൽ പറഞ്ഞവർ, പിന്നീട് അഹങ്കാരവും, അധികാരവും, ആർഭാടവും, അഭിനിവേശങ്ങളും, സന്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളിൽ നിന്ന് മടങ്ങിപ്പോവുന്നു. ദൈവം നൽകിയ സ്നേഹത്തിന്‍റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവൻ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂർത്തിയാക്കി ജീവന്‍റെ നല്ല ഭാഗം കണ്ടെത്തുകയെന്നും സണ്ണി സ്റ്റീഫൻ തന്‍റെ തിരുവചനസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

തിരുവചന പ്രബോധനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നൽകുന്ന അതിശക്തമായ കുടുംബ ജീവിതസന്ദേശങ്ങൾ, ഓരോ കുടുംബങ്ങൾക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദർശനങ്ങളുമാണ് നൽകിയതെന്ന് റവ ഫാ. ടോണി പഴയകളം വിശുദ്ധ കുർബ്ബാനയ്ക്കും, രോഗശാന്തി ശുശ്രൂഷകൾക്കും ശേഷം ആശീർവ്വാദം നൽകി.

Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

റിപ്പോർട്ട്: കെ.ജെ.ജോണ്‍