ദുബായ്: നാലര പതിറ്റാണ്ടായി ദുബായിലെ പെന്തക്കോസ്ത് സഭയുടെ അമരക്കാരൻ പാസ്റ്റർ ജി. ഗീവർഗീസ്(80) നിര്യാതനായി. മാർച്ച് 15നു രാവിലെ ദുബായിൽ വച്ചായിരുന്നു അന്ത്യം. മാവേലിക്കര കാരാഴ്മ ചെറുമലക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 24ന് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ ചെങ്ങന്നൂർ കൊച്ചേട്ടു കാലായിൽ സാറാമ്മ. മക്കൾ: ജിജി(ദുബായ്), ജിനി(കാനഡ), സജി(യുഎസ്എ).
1973ൽ ദുബായിലെത്തിയ പാസ്റ്റർ ഗീവർഗീസ് പെന്തക്കോസ്ത് സഭയുടെ ആത്മീയ ഇടയൻ, വേദാധ്യാപകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐപിസി ഫിലദൽഫിയ, ദുബായ് സീനിയർ പാസ്റ്റർ, ഐപിസി യുഎഇ റീജിയൻ രക്ഷാധികാരി, ദുബായ്-ഷാർജ ഐക്യ പെന്തക്കോസ്ത് ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിച്ചു.
റിപ്പോർട്ട്: റോജിൻ പൈനംമൂട്
1973ൽ ദുബായിലെത്തിയ പാസ്റ്റർ ഗീവർഗീസ് പെന്തക്കോസ്ത് സഭയുടെ ആത്മീയ ഇടയൻ, വേദാധ്യാപകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐപിസി ഫിലദൽഫിയ, ദുബായ് സീനിയർ പാസ്റ്റർ, ഐപിസി യുഎഇ റീജിയൻ രക്ഷാധികാരി, ദുബായ്-ഷാർജ ഐക്യ പെന്തക്കോസ്ത് ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിച്ചു.
റിപ്പോർട്ട്: റോജിൻ പൈനംമൂട്