സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു

11:34 PM Mar 14, 2018 | Deepika.com
ലണ്ടൻ: ലോകപ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്(76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസതിയിൽ വച്ചായിരുന്നു അന്ത്യമെന്ന് പ്രസ്താവനയിലൂടെ മക്കൾ അറിയിച്ചു. കൈകാലുകൾ തളർന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീൽചെയറിൽ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഒഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്േ‍റത്. നക്ഷത്രങ്ങൾ നശിക്കുന്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്‍റെ ഗവേഷണഫലമായി കണ്ടെത്തിയതാണ് .

1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിംഗ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസിൽ സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്‍റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിംഗിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താൽപര്യം.

പതിനേഴാം വയസിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. ആൽബർട്ട് ഐസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭൗതികശാസ്ത്രജ്ഞനാണ് അദ്ദേഹം. ഹോക്കിംഗിന്‍റെ വേർപാടിൽ ആദരസൂചകമായി ബ്രിട്ടനിൽ പതാക താഴ്ത്തിക്കെട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ