ജിദ്ദ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംഘടനയുടെ സ്ഥാപിത കാലഘട്ടത്തിൽ മറ്റൊരു സംഘടനയ്ക്കും ഇന്ത്യയിൽ ഇന്നു വരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ചാണ് പാർട്ടി എഴ് പതിറ്റാണ്ട് പിന്നിട്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി മുസ്ലിം ലീഗ് എഴുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ഥാപക ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ പോരാട്ടത്തിനൊടുവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന സന്തോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ രാഷ്ട്രപിതാവ് മഹാത്മജി ഉണ്ടായിരുന്നില്ല. വിഭജനത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പൊട്ടി പുറപെട്ട കലാപഭൂമിയിലൂടെ സമാധാനസന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു അദ്ദേഹമെന്നും നൂനപക്ഷങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലായ ഈ അവസരത്തിലാണ് മദിരാശിയിലെ രാജാജി ഹാളിൽ ആത്മാഭിമാനത്തിന്റെ വിളംബരവുമായി ഇസ്മായീൽ സാഹിബ് മുസ്ലിം ലീഗിന്റെ കൊടിയേറ്റം നടത്തിയതെന്ന് തങ്ങൾ പറഞ്ഞു.
തമിഴ്നാട്ടിൽ മുസ്ലിം ലീഗ് ശക്തമായ തിരിച്ച് വരവിന്റെ പാതയിലാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളെ മാത്രമാണ് തമിഴ് നിയമസഭയിലേക്ക് ജനങ്ങൾ തിരഞ്ഞെടുത്തതെന്നും അതിൽ ഒരു പാർട്ടി മുസ്ലിം ലീഗാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തമിഴ്നാട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെഎഎം അബൂബക്കർ എംഎൽഎ പറഞ്ഞു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി വി ലത്തീഫ് വൈസ്വർ അലി എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സികഐ റസാഖ് മാസ്റ്റർ, അബ്ദുറഹ്മാൻ പുൽപറ്റ അൻവർ ചേരങ്കെ, നാസർ എടവനക്കാട്, മജീദ് പുകയൂർ, മൊയ തീൻ കുട്ടി ഗൂഡല്ലൂർ, എന്നിവർ നേതൃത്വം നൽകി അബൂബക്കർ അരിന്പ്ര, ഇസ്മായീൽ മുണ്ടക്കളം എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി മുസ്ലിം ലീഗ് എഴുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ഥാപക ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ പോരാട്ടത്തിനൊടുവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന സന്തോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ രാഷ്ട്രപിതാവ് മഹാത്മജി ഉണ്ടായിരുന്നില്ല. വിഭജനത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പൊട്ടി പുറപെട്ട കലാപഭൂമിയിലൂടെ സമാധാനസന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു അദ്ദേഹമെന്നും നൂനപക്ഷങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലായ ഈ അവസരത്തിലാണ് മദിരാശിയിലെ രാജാജി ഹാളിൽ ആത്മാഭിമാനത്തിന്റെ വിളംബരവുമായി ഇസ്മായീൽ സാഹിബ് മുസ്ലിം ലീഗിന്റെ കൊടിയേറ്റം നടത്തിയതെന്ന് തങ്ങൾ പറഞ്ഞു.
തമിഴ്നാട്ടിൽ മുസ്ലിം ലീഗ് ശക്തമായ തിരിച്ച് വരവിന്റെ പാതയിലാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളെ മാത്രമാണ് തമിഴ് നിയമസഭയിലേക്ക് ജനങ്ങൾ തിരഞ്ഞെടുത്തതെന്നും അതിൽ ഒരു പാർട്ടി മുസ്ലിം ലീഗാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തമിഴ്നാട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെഎഎം അബൂബക്കർ എംഎൽഎ പറഞ്ഞു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി വി ലത്തീഫ് വൈസ്വർ അലി എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സികഐ റസാഖ് മാസ്റ്റർ, അബ്ദുറഹ്മാൻ പുൽപറ്റ അൻവർ ചേരങ്കെ, നാസർ എടവനക്കാട്, മജീദ് പുകയൂർ, മൊയ തീൻ കുട്ടി ഗൂഡല്ലൂർ, എന്നിവർ നേതൃത്വം നൽകി അബൂബക്കർ അരിന്പ്ര, ഇസ്മായീൽ മുണ്ടക്കളം എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ