ഓസ്റ്റിൻ: ടെക്സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനിൽ നടന്ന സ്ഫോടന പരന്പരയിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഗവർണർ 15,000 ഡോളർ ഇനാം പ്രഖ്യാപിച്ചു.
വീടുകളുടെ മുന്നിൽ വയ്ക്കുന്ന പാഴ്സൽ അകത്തു കൊണ്ടുപോയി തുറക്കുന്നതിനിടയിൽ നടന്ന സ്ഫോടനത്തിൽ തിങ്കളാഴ്ച ഒരു യുവാവ് കൂടി മരിച്ചതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. മാർച്ച് രണ്ടിനായിരുന്നു ആദ്യ സ്ഫോടനം. പരിചിതമല്ലാത്ത പാഴ്സൽ വീടിനു മുന്നിൽ കാണുകയാണെങ്കിൽ പോലീസിനെ വിവരം അറിയിക്കണമെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ബ്രയാൻ മാൻലെ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ഓർഡ്ഫോർട്ട് ഡ്രൈവിലും ഉച്ചയോടെ ഗലിന്റൊ സ്ട്രീറ്റിലുമാണ് സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ 17 വയസുകാരൻ കൊല്ലപ്പെടുകയും രണ്ടാമത്തെ സ്ഫോടനത്തിൽ 75 വയസുള്ള സ്ത്രീക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഈ മാസം രണ്ടിന് നടന്ന സ്ഫോടനത്തിൽ 30 വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജൻ കൊല്ലപ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ പാഴ്സൽ കണ്ടാൽ 911 എന്ന നന്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വീടുകളുടെ മുന്നിൽ വയ്ക്കുന്ന പാഴ്സൽ അകത്തു കൊണ്ടുപോയി തുറക്കുന്നതിനിടയിൽ നടന്ന സ്ഫോടനത്തിൽ തിങ്കളാഴ്ച ഒരു യുവാവ് കൂടി മരിച്ചതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. മാർച്ച് രണ്ടിനായിരുന്നു ആദ്യ സ്ഫോടനം. പരിചിതമല്ലാത്ത പാഴ്സൽ വീടിനു മുന്നിൽ കാണുകയാണെങ്കിൽ പോലീസിനെ വിവരം അറിയിക്കണമെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ബ്രയാൻ മാൻലെ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ഓർഡ്ഫോർട്ട് ഡ്രൈവിലും ഉച്ചയോടെ ഗലിന്റൊ സ്ട്രീറ്റിലുമാണ് സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ 17 വയസുകാരൻ കൊല്ലപ്പെടുകയും രണ്ടാമത്തെ സ്ഫോടനത്തിൽ 75 വയസുള്ള സ്ത്രീക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഈ മാസം രണ്ടിന് നടന്ന സ്ഫോടനത്തിൽ 30 വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജൻ കൊല്ലപ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ പാഴ്സൽ കണ്ടാൽ 911 എന്ന നന്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ