റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണം സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്ത്രീകളുടെ ജീവിതം ഉന്നതിയിലേക്ക് പരിവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സന്ദേശം നൽകിയാണ് കുടുംബവേദി അന്തർദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചത്.
സുലൈ ഖാൻ ഓഡിറ്റോറിയത്തിൽ കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം സജീന സിജിൻ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് സീബ അനി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ എംബസി സ്കൂൾ അധ്യാപിക സ്മിത മധു വനിതാദിന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം പ്രായോഗികവും കാര്യക്ഷമവും ആകണമെങ്കിൽ സ്ത്രീകളുടെ മാനസികവും ബുദ്ധിപരവും വൈകാരികവും സാന്പത്തികവുമായ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങൾക്ക് മാത്രമെ സാധിക്കുകയുള്ളു. പൊതു ഇടങ്ങളിലിലും തൊഴിലിടങ്ങളിലും മാത്രമല്ല അടഞ്ഞ വാതിലുകൾക്ക് പിന്നിൽപോലും സ്ത്രീ സുരക്ഷിതയല്ലാതായി മാറുന്ന അവസ്ഥയാണുള്ളത്.. സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾതന്നെ മാറേണ്ടതുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്മിത ടീച്ചർ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വനിതകളെക്കുറിച്ച് കുടുംബവേദി പ്രവർത്തകരായ ലീന സുരേഷ്, ശ്രീഷ സുകേഷ്, സന്ധ്യ പുഷ്പരാജ്, പ്രിയ വിനോദ്, സിന്ധു ഷാജി എന്നിവരും സൈബർ തെരുവിലൂടെയുള്ള പെണ്നടത്തങ്ങളെക്കുറിച്ച് ബിന്ധ്യ മഹേഷും, പദ്മശ്രീ ജേതാവുകൂടിയായ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർത്ഥി സപ്ന ഷാജഹാൻ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി മാജിദ ഷാജഹാൻ, നിസ നൗഷാദ്, കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗം റഷീദ് മേലേതിൽ, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പുർ, കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സുലൈ ഖാൻ ഓഡിറ്റോറിയത്തിൽ കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം സജീന സിജിൻ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് സീബ അനി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ എംബസി സ്കൂൾ അധ്യാപിക സ്മിത മധു വനിതാദിന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം പ്രായോഗികവും കാര്യക്ഷമവും ആകണമെങ്കിൽ സ്ത്രീകളുടെ മാനസികവും ബുദ്ധിപരവും വൈകാരികവും സാന്പത്തികവുമായ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങൾക്ക് മാത്രമെ സാധിക്കുകയുള്ളു. പൊതു ഇടങ്ങളിലിലും തൊഴിലിടങ്ങളിലും മാത്രമല്ല അടഞ്ഞ വാതിലുകൾക്ക് പിന്നിൽപോലും സ്ത്രീ സുരക്ഷിതയല്ലാതായി മാറുന്ന അവസ്ഥയാണുള്ളത്.. സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾതന്നെ മാറേണ്ടതുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്മിത ടീച്ചർ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വനിതകളെക്കുറിച്ച് കുടുംബവേദി പ്രവർത്തകരായ ലീന സുരേഷ്, ശ്രീഷ സുകേഷ്, സന്ധ്യ പുഷ്പരാജ്, പ്രിയ വിനോദ്, സിന്ധു ഷാജി എന്നിവരും സൈബർ തെരുവിലൂടെയുള്ള പെണ്നടത്തങ്ങളെക്കുറിച്ച് ബിന്ധ്യ മഹേഷും, പദ്മശ്രീ ജേതാവുകൂടിയായ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർത്ഥി സപ്ന ഷാജഹാൻ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി മാജിദ ഷാജഹാൻ, നിസ നൗഷാദ്, കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗം റഷീദ് മേലേതിൽ, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പുർ, കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ