ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ കാർണിവൽ ആഘോഷിച്ചു. അന്പതു നോന്പ് തുടങ്ങുന്നതിന് മുന്പ് പ്രശ്ച്ന വേഷഭൂഷാദികളോടെ, പാട്ടും, ഡാൻസും, കൂട്ടത്തിൽ വിവിധ തരം ഭക്ഷണങ്ങളും, പാനീയങ്ങളുമായി യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് കാർണിവൽ. നോന്പ് കാലത്ത് ഇവയെല്ലാം വർജ്ഞിക്കേണ്ടതുകൊണ്ട് കാർണിവലിൽ ഇവയെല്ലാം ആസ്വദിക്കുന്നു. സേവ്യർ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ലസ് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു.
അതിനുശേഷം കാർണിവൽ തമാശകൾ, പാട്ടുകൾ, ചർച്ചകൾ എന്നിവയോടെ ആഘോഷം തുടർന്നു. ആന്റണി തേവർപാടം, ജോണ് മാത്യു, ആൻഡ്രൂസ് ഓടത്തുപറന്പിൽ, ഡോ.സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് എന്നിവർ തമാശുകളുമായി പരിപാടികളിൽ സജീവമായി പങ്കെടുത്തു. കേരള തനിമയിൽ വിഭവ സമ്യദ്ധമായ കപ്പയും, ഇറച്ചിയും, ചോറും, വിവിധതരം കറികളുമായി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. തുടർന്ന് 2018 ലെ വാരാന്ത്യ സെമിനാർ, മറ്റ് പരിപാടികൾ എന്നിവയ്ക്ക് ഏകദേശ രൂപം നൽകി.
റിപ്പോർട്ട്: ജോർജ് ജോണ്
ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് കാർണിവൽ ആഘോഷിച്ചു
10:28 PM Feb 14, 2018 | Deepika.com