റിയാദ്: നാളിതു വരെ നിലനിന്നിരുന്നതിൽ നിന്നും തീർത്തും വിഭിന്നമായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യവസായ വാണിജ്യ കയറ്റിറക്കുമതി ബന്ധങ്ങൾ വളർച്ചയുടെ നാൾവഴികളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്നും വരുംനാളുകളിൽ അത് കൂടുതൽ ഉൗഷ്മളത കൈവരിക്കുമെന്നും മുപ്പത്തിരണ്ടാമത് ജനാദിരിയ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സെമിനാറുകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അതിഥി രാജ്യമായ ഇന്ത്യയും അതിഥേയരായ സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ചർച്ചകൾക്കായി ഇരുഭാഗത്തു നിന്നും പ്രമുഖർ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദ് ഇന്റർകോണ്ടിന്റെൽ ഹോട്ടലിലെ കിംഗ് ഫൈസൽ ഹാളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.
’ഇന്തോ സൗദി ഉഭയകക്ഷി ബന്ധം, ഇന്നത്തെ യാഥാർത്ഥ്യവും ഭാവി പുരോഗതിയും’ എന്ന വിഷയത്തിൽ ആദ്യ ദിവസം നടന്ന സെമിനാറിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് മുഹമ്മദ് അൽ സാത്തി, ഇന്ത്യൻ കൗണ്സിൽ ഫോർ വേൾഡ് അഫയേഴ്സ് ഡയറക്ടർ ജനറൽ നളിൻ സുരി എന്നിവർ സംസാരിച്ചു. രണ്ടാമത്തെ ദിവസം ഉഭയകക്ഷി സാന്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തിൽ വളരെ ബൃഹത്തായ ചർച്ച നടന്നു.
അബ്ദുള്ള ഹമദ് അൽ സലാമ മോഡറേറ്ററായ സെമിനാറിൽ ഡോ. അബ്ദുള്ള ബിൻ ഇബ്രാഹിം അൽഖവൈസ്, നളിൻ ഷൂരി, ദീദാർ സിംഗ്, എഞ്ചി. ഒമർ അഹമ്മദ് ബഹലിവ തുടങ്ങിയവർ സംസാരിച്ചു. ഇരുരാജ്യങ്ങളിലേയും സംരഭകർക്ക് നിക്ഷേപമിറക്കാൻ ധാരാളം സാധ്യതകളുണ്ടെന്നും എന്നാൽ ഇതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നും അറബ് ചേംബറിന്റേയും ഗൾഫ് ചേംബറിന്റേയും ഭാരവാഹികൾ പറഞ്ഞു. യുഎഇ പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ വ്യവസായികൾക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ സൗദിയിലും ലഭ്യമായാൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർ സൗദിയിലേക്ക് വരുമെന്നും അവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
അതിഥി രാജ്യമായ ഇന്ത്യയും അതിഥേയരായ സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ചർച്ചകൾക്കായി ഇരുഭാഗത്തു നിന്നും പ്രമുഖർ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദ് ഇന്റർകോണ്ടിന്റെൽ ഹോട്ടലിലെ കിംഗ് ഫൈസൽ ഹാളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.
’ഇന്തോ സൗദി ഉഭയകക്ഷി ബന്ധം, ഇന്നത്തെ യാഥാർത്ഥ്യവും ഭാവി പുരോഗതിയും’ എന്ന വിഷയത്തിൽ ആദ്യ ദിവസം നടന്ന സെമിനാറിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് മുഹമ്മദ് അൽ സാത്തി, ഇന്ത്യൻ കൗണ്സിൽ ഫോർ വേൾഡ് അഫയേഴ്സ് ഡയറക്ടർ ജനറൽ നളിൻ സുരി എന്നിവർ സംസാരിച്ചു. രണ്ടാമത്തെ ദിവസം ഉഭയകക്ഷി സാന്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തിൽ വളരെ ബൃഹത്തായ ചർച്ച നടന്നു.
അബ്ദുള്ള ഹമദ് അൽ സലാമ മോഡറേറ്ററായ സെമിനാറിൽ ഡോ. അബ്ദുള്ള ബിൻ ഇബ്രാഹിം അൽഖവൈസ്, നളിൻ ഷൂരി, ദീദാർ സിംഗ്, എഞ്ചി. ഒമർ അഹമ്മദ് ബഹലിവ തുടങ്ങിയവർ സംസാരിച്ചു. ഇരുരാജ്യങ്ങളിലേയും സംരഭകർക്ക് നിക്ഷേപമിറക്കാൻ ധാരാളം സാധ്യതകളുണ്ടെന്നും എന്നാൽ ഇതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നും അറബ് ചേംബറിന്റേയും ഗൾഫ് ചേംബറിന്റേയും ഭാരവാഹികൾ പറഞ്ഞു. യുഎഇ പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ വ്യവസായികൾക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ സൗദിയിലും ലഭ്യമായാൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർ സൗദിയിലേക്ക് വരുമെന്നും അവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ