വെതർഫോർഡ് (ടെക്സസ്): മരുന്നു വാങ്ങാൻ പണമില്ലാതെ ടെക്സസിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. നാലു വർഷമായി ടെക്സസ് വെതർഫോർഡ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപികയായ ഹെതർ ഹോളന്റ് (38) ആണ് ഫ്ളൂ വൈറസ് ബാധിച്ചു മരിച്ചത്.
ഫ്ളൂ മെഡിക്കേഷൻ വാങ്ങുന്നതിനാവശ്യമായ പണമില്ലായിരുന്നുവെന്ന് ഹെതർ ഫോർഡിന്റെ ഭർത്താവ് ഫ്രാങ്ക് ഹോളണ്ട് പറഞ്ഞു. രോഗം ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച അധ്യാപികയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഹെതർ, ടാമി ഫ്ളു വാങ്ങാൻ ആവശ്യപ്പെട്ടുവെന്നും അതിനാവശ്യമായ 116 ഡോളർ കണ്ടെത്താനായില്ലെന്നും ഫ്രാങ്ക് പറഞ്ഞു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അധ്യാപികയെ ഡയാലിസിസിനു വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു അന്തരിച്ച അധ്യാപിക. ജനുവരി മൂന്നാംവാരം അവസാനിക്കുന്പോൾ അമേരിക്കയിൽ 4064 പേർ മരിച്ചതായി സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ രോഗം ബാധിച്ച 10 പേരിൽ ഒരാൾ വീതം മരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ടാമി ഫ്ളൂ എന്ന ഒൗഷധത്തിന്റെ ദൗർലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ഫ്ളൂ മെഡിക്കേഷൻ വാങ്ങുന്നതിനാവശ്യമായ പണമില്ലായിരുന്നുവെന്ന് ഹെതർ ഫോർഡിന്റെ ഭർത്താവ് ഫ്രാങ്ക് ഹോളണ്ട് പറഞ്ഞു. രോഗം ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച അധ്യാപികയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഹെതർ, ടാമി ഫ്ളു വാങ്ങാൻ ആവശ്യപ്പെട്ടുവെന്നും അതിനാവശ്യമായ 116 ഡോളർ കണ്ടെത്താനായില്ലെന്നും ഫ്രാങ്ക് പറഞ്ഞു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അധ്യാപികയെ ഡയാലിസിസിനു വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു അന്തരിച്ച അധ്യാപിക. ജനുവരി മൂന്നാംവാരം അവസാനിക്കുന്പോൾ അമേരിക്കയിൽ 4064 പേർ മരിച്ചതായി സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ രോഗം ബാധിച്ച 10 പേരിൽ ഒരാൾ വീതം മരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ടാമി ഫ്ളൂ എന്ന ഒൗഷധത്തിന്റെ ദൗർലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ട്: പി.പി.ചെറിയാൻ