ഹൂസ്റ്റണ്‍: ഷുഗർലാന്റ് സിറ്റി കൗണ്‍സിലേക്ക് മെയ് 7ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അവസാന അങ്കത്തിനു കച്ചമുറുക്കി തയാറെടുക്കുകയാണ് ഹിമേഷ് ഗാന്ധി. നാലാം തവണയാണു ഗാന്ധി ഇതേ സ്ഥാനത്തേക്കു മത്സരിക്കുന്നത്. 2012 ലാണ് ഇന്ത്യൻ അമേരിക്കൻ വംശജനായ ഗാന്ധി ആദ്യമായി മത്സര രംഗത്തെത്തുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച ഗാന്ധി (35) ഷുഗർലാന്റ് കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിൽ അംഗമായി റെക്കാർഡിട്ടു. തുടർന്നു രണ്ടു തവണ കൂടി ഗാന്ധി കൗണ്‍സിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഷുഗർലാന്റ് സിറ്റിയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ ഗാന്ധി സുപ്രധാന പങ്കുവഹിച്ചു.
ഷുഗർലാന്റിലാണ് ഞാൻ വളർന്നത്. ഇത് എന്റെ വീടാണ്. ഈ സിറ്റിയിലെ എല്ലാവരുമായി അടുത്ത ബന്ധമാണ് ഞാൻ പുലർത്തുന്നത്. 2018ൽ നടക്കുന്ന തെരഞ്ഞെടുപ്പോടെ സിറ്റി കൗണ്‍സിലിലേക്കുള്ള മത്സരം ഞാൻ അവസാനിപ്പിക്കുന്നു ഗാന്ധി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അറ്റോർണിയായി പ്രവർത്തിക്കുന്ന ഗാന്ധി ടെക്സസ് ബോർഡ് ഓഫ് ലീഗൽ സ്പെഷ്യലൈസേഷൻ ബോർഡ് സർട്ടിഫൈഡ് കൂടിയാണ്.
ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎയും സൗത്ത് ടെക്സസ് കോളജ് ഓഫ് ലോ ഹൂസ്റ്റണിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അവസാന അങ്കത്തിലും ഹിമേഷ് ഗാന്ധി വിജയിക്കുമെന്നതിൽ ആർക്കും തർക്കമില്ല.
റിപ്പോർട്ട്: പി.പി.ചെറിയാൻ
തെരഞ്ഞെടുപ്പിൽ വിജയിച്ച ഗാന്ധി (35) ഷുഗർലാന്റ് കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിൽ അംഗമായി റെക്കാർഡിട്ടു. തുടർന്നു രണ്ടു തവണ കൂടി ഗാന്ധി കൗണ്‍സിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഷുഗർലാന്റ് സിറ്റിയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ ഗാന്ധി സുപ്രധാന പങ്കുവഹിച്ചു.
ഷുഗർലാന്റിലാണ് ഞാൻ വളർന്നത്. ഇത് എന്റെ വീടാണ്. ഈ സിറ്റിയിലെ എല്ലാവരുമായി അടുത്ത ബന്ധമാണ് ഞാൻ പുലർത്തുന്നത്. 2018ൽ നടക്കുന്ന തെരഞ്ഞെടുപ്പോടെ സിറ്റി കൗണ്‍സിലിലേക്കുള്ള മത്സരം ഞാൻ അവസാനിപ്പിക്കുന്നു ഗാന്ധി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അറ്റോർണിയായി പ്രവർത്തിക്കുന്ന ഗാന്ധി ടെക്സസ് ബോർഡ് ഓഫ് ലീഗൽ സ്പെഷ്യലൈസേഷൻ ബോർഡ് സർട്ടിഫൈഡ് കൂടിയാണ്.
ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎയും സൗത്ത് ടെക്സസ് കോളജ് ഓഫ് ലോ ഹൂസ്റ്റണിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അവസാന അങ്കത്തിലും ഹിമേഷ് ഗാന്ധി വിജയിക്കുമെന്നതിൽ ആർക്കും തർക്കമില്ല.
റിപ്പോർട്ട്: പി.പി.ചെറിയാൻ