ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 18 ഞായറാഴ്ച നടക്കുന്ന പത്തൊന്പതാമത് വലിയ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 4.30ന് നിർമ്മാല്യ ദർശനം. 5നു ക്ഷേത്ര തന്ത്രി അക്കീരമണ് കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്ര മേൽശാന്തി അഖിൽ ദേവ് പരികർമ്മിയാകും. രാവിലെ 6 മുതൽ ഹസ്ത്സാൽ ശ്രീ ശാരദാംബ ഭജന സമിതിയുടേതാണ് ഭജന.
വ്രതശുദ്ധിയോടും ആത്മ സമർപ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തിൽ അടുപ്പുകൂട്ടി അരി, ശർക്കര, കശുവണ്ടി, ഉണക്കമുന്തിരി, ഏലക്കായ്, നാളികേരം എന്നിവ വച്ചു തിളച്ചു തൂവി പാകമാക്കുന്ന പായസം തിരുമേനിമാർ തീർത്ഥം തളിക്കുന്പോൾ നിവേദ്യമാവും. ഭക്തജനങ്ങൾ ആ നിവേദ്യം ദേവീമന്ത്ര ജപത്തോടെ അഭീഷ്ട വരപ്രദായിനിയായ ശ്രീ ഭഗവതിക്ക് സമർപ്പിക്കുന്പോൾ ദീർഘ സുമംഗലീത്വം, മംഗല്യഭാഗ്യം, ആയുരാരോഗ്യ സന്പത്സമൃദ്ധി ഇവയെല്ലാം അരുളി നജഫ്ഗഡിലമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കൽപ്പം.
വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. രാവിലെ 8.30നു ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൂത്താലമേന്തിയ ബാലികമാരുടെയും ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും അവതരിപ്പിക്കുന്ന വാദ്യമേളങ്ങളുടെയും അകന്പടിയോടെ ക്ഷേത്രത്തിനു പുറകുവശത്തെ നെൽവയലിൽ പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച പണ്ടാര അടുപ്പിനരികിലേക്ക് ആനയിക്കും. തുടർന്ന് പ്രത്യേക പൂജകൾക്കുശേഷം പണ്ടാര അടുപ്പിലേക്ക് പകരും. മേലേ നീലാകാശത്ത് ചോറ്റാനിക്കരയമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്തു വട്ടമിട്ടു പറക്കുന്പോൾ ഭക്തജനങ്ങൾ വയ്ക്കുരവയാൽ നജഫ് ഗഡിൽ വിരാജിക്കുന്ന ചോറ്റാനിക്കരയമ്മക്ക് സ്വാഗതമരുളും. തുടർന്ന് ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നണഞ്ഞ ഭക്ത സഹസ്രങ്ങൾ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം ദീപനാളങ്ങൾ കൊളുത്തും. ദേവീമന്ത്ര ജപങ്ങൾ അലയടിക്കുന്ന ക്ഷേത്രാങ്കണം നിമിഷനേരം കൊണ്ട് പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്ന ധൂമ പടലങ്ങലാൽ യജ്ഞശാലയായി മാറുന്പോൾ ഹംസധ്വനി അമൃതപുരിയുടെ നേതൃത്വത്തിൽ ഗുരു വിനോദ് കുമാർ കണ്ണൂരിന്റെ ശിഷ്യഗണങ്ങൾ നജഫ് ഗഡിലമ്മയുടെ തിരുനടയിൽ സംഗീതാർച്ചന നടത്തും.
ഉത്സവത്തിമിർപ്പിനു താളവാദ്യങ്ങൾ മേളപ്പെരുമഴയുതിർക്കുന്പോൾ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരിമേനിമാർ തീർത്ഥം തളിക്കും. വ്രതശുദ്ധിയുടെ വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വന്നണഞ്ഞ സൗഭാഗ്യവുമായി കാണിക്കയർപ്പിച്ചു നിവേദ്യം അമ്മക്ക് സമർപ്പിച്ചു ഭക്തസഹസ്രങ്ങൾ സായൂജ്യരാകും. തുടർന്ന് തിരുനടയിലെത്തി സർവാഭരണ വിദൂഷിതയായ നജഫ് ഗഡിലമ്മയെ തൊഴുത് അന്നദാനത്തിലും പങ്കെടുത്ത് മടക്കയാത്രക്കൊരുങ്ങും. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പൊങ്കാലദിവസത്തെ മറ്റു പ്രധാന ചടങ്ങുകൾ.
വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് പി.ആർ. പ്രേമചന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. കേശവൻ കുട്ടി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഡൽഹിയുടെയും പ്രാന്തപ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നിവിടങ്ങളിൽ പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ നിന്നും ഭക്തജനങ്ങൾക്ക് മുൻകൂട്ടി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വലിയ പൊങ്കാല ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള യാത്രാ സൗകര്യവും ഏരിയ സംഘാടകർ ഒരുക്കും. വലിയ പൊങ്കാല ദിവസം രാവിലെ 4 മണിമുതൽ പൊങ്കാല സമർപ്പണത്തിനുള്ള മണ്കലം, അരി, ശർക്കര, വിറക് മുതലായവയും കൂടാതെ പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകൾക്കുമായി പ്രത്യേക കൗണ്ടറും ക്ഷേത്രാങ്കണത്തിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9811219540 / 8800552070 (ക്ഷേത്രം), 9811744625 (നോയിഡ), 9818204018 (ഇന്ദിരാപുരം, ഗാസിയാബാദ്), 9810379062 (ഗുരുഗ്രാമം), 9911281331 (ഫരീദാബാദ്) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
വ്രതശുദ്ധിയോടും ആത്മ സമർപ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തിൽ അടുപ്പുകൂട്ടി അരി, ശർക്കര, കശുവണ്ടി, ഉണക്കമുന്തിരി, ഏലക്കായ്, നാളികേരം എന്നിവ വച്ചു തിളച്ചു തൂവി പാകമാക്കുന്ന പായസം തിരുമേനിമാർ തീർത്ഥം തളിക്കുന്പോൾ നിവേദ്യമാവും. ഭക്തജനങ്ങൾ ആ നിവേദ്യം ദേവീമന്ത്ര ജപത്തോടെ അഭീഷ്ട വരപ്രദായിനിയായ ശ്രീ ഭഗവതിക്ക് സമർപ്പിക്കുന്പോൾ ദീർഘ സുമംഗലീത്വം, മംഗല്യഭാഗ്യം, ആയുരാരോഗ്യ സന്പത്സമൃദ്ധി ഇവയെല്ലാം അരുളി നജഫ്ഗഡിലമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കൽപ്പം.
വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. രാവിലെ 8.30നു ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൂത്താലമേന്തിയ ബാലികമാരുടെയും ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും അവതരിപ്പിക്കുന്ന വാദ്യമേളങ്ങളുടെയും അകന്പടിയോടെ ക്ഷേത്രത്തിനു പുറകുവശത്തെ നെൽവയലിൽ പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച പണ്ടാര അടുപ്പിനരികിലേക്ക് ആനയിക്കും. തുടർന്ന് പ്രത്യേക പൂജകൾക്കുശേഷം പണ്ടാര അടുപ്പിലേക്ക് പകരും. മേലേ നീലാകാശത്ത് ചോറ്റാനിക്കരയമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്തു വട്ടമിട്ടു പറക്കുന്പോൾ ഭക്തജനങ്ങൾ വയ്ക്കുരവയാൽ നജഫ് ഗഡിൽ വിരാജിക്കുന്ന ചോറ്റാനിക്കരയമ്മക്ക് സ്വാഗതമരുളും. തുടർന്ന് ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നണഞ്ഞ ഭക്ത സഹസ്രങ്ങൾ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം ദീപനാളങ്ങൾ കൊളുത്തും. ദേവീമന്ത്ര ജപങ്ങൾ അലയടിക്കുന്ന ക്ഷേത്രാങ്കണം നിമിഷനേരം കൊണ്ട് പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്ന ധൂമ പടലങ്ങലാൽ യജ്ഞശാലയായി മാറുന്പോൾ ഹംസധ്വനി അമൃതപുരിയുടെ നേതൃത്വത്തിൽ ഗുരു വിനോദ് കുമാർ കണ്ണൂരിന്റെ ശിഷ്യഗണങ്ങൾ നജഫ് ഗഡിലമ്മയുടെ തിരുനടയിൽ സംഗീതാർച്ചന നടത്തും.
ഉത്സവത്തിമിർപ്പിനു താളവാദ്യങ്ങൾ മേളപ്പെരുമഴയുതിർക്കുന്പോൾ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരിമേനിമാർ തീർത്ഥം തളിക്കും. വ്രതശുദ്ധിയുടെ വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വന്നണഞ്ഞ സൗഭാഗ്യവുമായി കാണിക്കയർപ്പിച്ചു നിവേദ്യം അമ്മക്ക് സമർപ്പിച്ചു ഭക്തസഹസ്രങ്ങൾ സായൂജ്യരാകും. തുടർന്ന് തിരുനടയിലെത്തി സർവാഭരണ വിദൂഷിതയായ നജഫ് ഗഡിലമ്മയെ തൊഴുത് അന്നദാനത്തിലും പങ്കെടുത്ത് മടക്കയാത്രക്കൊരുങ്ങും. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പൊങ്കാലദിവസത്തെ മറ്റു പ്രധാന ചടങ്ങുകൾ.
വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് പി.ആർ. പ്രേമചന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. കേശവൻ കുട്ടി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഡൽഹിയുടെയും പ്രാന്തപ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നിവിടങ്ങളിൽ പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ നിന്നും ഭക്തജനങ്ങൾക്ക് മുൻകൂട്ടി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വലിയ പൊങ്കാല ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള യാത്രാ സൗകര്യവും ഏരിയ സംഘാടകർ ഒരുക്കും. വലിയ പൊങ്കാല ദിവസം രാവിലെ 4 മണിമുതൽ പൊങ്കാല സമർപ്പണത്തിനുള്ള മണ്കലം, അരി, ശർക്കര, വിറക് മുതലായവയും കൂടാതെ പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകൾക്കുമായി പ്രത്യേക കൗണ്ടറും ക്ഷേത്രാങ്കണത്തിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9811219540 / 8800552070 (ക്ഷേത്രം), 9811744625 (നോയിഡ), 9818204018 (ഇന്ദിരാപുരം, ഗാസിയാബാദ്), 9810379062 (ഗുരുഗ്രാമം), 9911281331 (ഫരീദാബാദ്) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി