വാഷിംഗ്ടണ്: യുഎസ് എംബസി ഈ വർഷം അവസാനത്തോടെ ജറുസലമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഇസ്രായേലിന്റെ തലസ്ഥാനം ജറുസലമാണെന്ന് യുഎസ് ഗവണ്മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലി പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പെൻസ് യുഎസ് ഗവണ്മെന്റിന്റെ തീരുമാനം വ്യക്തമാക്കിയത്. യാഥാർത്ഥ്യം എന്നും യഥാർത്ഥമാണെന്നും അത് അംഗീകരിക്കുന്നതിനും ചർച്ചകളിലൂടെ സമാധാനം കണ്ടെത്തുന്നതിനും പാലസ്തീൻ തയറാകണമെന്നും പെൻസ് നിർദേശിച്ചു.
ഇസ്രായേലിൽ ദുരിതമനുഭവിക്കുന്ന ക്രൈസ്തവ ജനതയെ സഹായിക്കുന്നതിനു അമേരിക്ക മുൻഗണന നൽകുമെന്നും പെൻസ് പറഞ്ഞു. ഇസ്രായേലിലെ മതന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവർക്കും ആദ്യമായാണ് സഹായ വാഗ്ദാനവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തുന്നതെന്നും നീണ്ടു നിന്ന യുദ്ധങ്ങൾക്കുശേഷം രാഷ്ട്ര പുനർ നിർമ്മാണത്തിന് നിർലോഭ സഹകരണം നൽകുമെന്നും പെൻസ് വാഗ്ദാനം ചെയ്തു.
ഇറാൻ ന്യുക്ലിയർ ആയുധങ്ങൾ സമാഹരിക്കുന്നതു അമേരിക്ക യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും പെൻസ് ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാൽ അമേരിക്കയുടെ സുരക്ഷിതത്വത്തിനുനേരെ ഭീഷിണിയുയർത്താൻ ആരെയും അനുവദിക്കുകയില്ലെന്നും പെൻസ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ഇസ്രായേലിൽ ദുരിതമനുഭവിക്കുന്ന ക്രൈസ്തവ ജനതയെ സഹായിക്കുന്നതിനു അമേരിക്ക മുൻഗണന നൽകുമെന്നും പെൻസ് പറഞ്ഞു. ഇസ്രായേലിലെ മതന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവർക്കും ആദ്യമായാണ് സഹായ വാഗ്ദാനവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തുന്നതെന്നും നീണ്ടു നിന്ന യുദ്ധങ്ങൾക്കുശേഷം രാഷ്ട്ര പുനർ നിർമ്മാണത്തിന് നിർലോഭ സഹകരണം നൽകുമെന്നും പെൻസ് വാഗ്ദാനം ചെയ്തു.
ഇറാൻ ന്യുക്ലിയർ ആയുധങ്ങൾ സമാഹരിക്കുന്നതു അമേരിക്ക യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും പെൻസ് ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാൽ അമേരിക്കയുടെ സുരക്ഷിതത്വത്തിനുനേരെ ഭീഷിണിയുയർത്താൻ ആരെയും അനുവദിക്കുകയില്ലെന്നും പെൻസ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി.ചെറിയാൻ