പെറിസ് (കലിഫോർണിയ): മാതാപിതാക്കൾ തങ്ങളെ കട്ടിലിനോട് ചേർത്തു ചങ്ങലക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്നു പെരീസ് പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഡേവിസ് അലൻ (57), ലൂയിസ് അന്ന (49) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 9 മില്യണ്‍ ഡോളറാണ് ജാമ്യ സംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്.
കുട്ടികളെ ചങ്ങലയ്ക്കിട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന വീട്ടിൽ നിന്നും ജനുവരി 14 ന് രക്ഷപെട്ട ഒരു കുട്ടി ഫോണിലൂടെ പോലീസിനു നൽകിയ പരാതിയെതുടർന്നായിരുന്നു അറസ്റ്റ്. രണ്ടു മുതൽ 29 വയസു വരെയുള്ളവരെയാണ് ചങ്ങലയ്ക്കിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു
വീട്ടിൽ പരിശോധന നടത്തിയ പോലീസ് വൃത്തിഹീന പരിസരവും കുട്ടികളെ കട്ടിലിനോട് ചേർത്ത് ചങ്ങലക്കിട്ടതും പോഷകാഹാരക്കുറവും കണ്ടെത്തി. ചങ്ങലക്കിട്ടവരിൽ ഏഴുപേർ 18 മുതൽ 29 വയസു വരെയുള്ളവരായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ആറു കുട്ടികളെ റിവർസൈസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും, ഏഴു മുതിർന്നവരെ കൊറൊണ റീജണൽ മെഡിക്കൽ സെന്‍ററിലും പരിശോധനക്കായ് പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കുട്ടികളെ ചങ്ങലയ്ക്കിട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന വീട്ടിൽ നിന്നും ജനുവരി 14 ന് രക്ഷപെട്ട ഒരു കുട്ടി ഫോണിലൂടെ പോലീസിനു നൽകിയ പരാതിയെതുടർന്നായിരുന്നു അറസ്റ്റ്. രണ്ടു മുതൽ 29 വയസു വരെയുള്ളവരെയാണ് ചങ്ങലയ്ക്കിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു
വീട്ടിൽ പരിശോധന നടത്തിയ പോലീസ് വൃത്തിഹീന പരിസരവും കുട്ടികളെ കട്ടിലിനോട് ചേർത്ത് ചങ്ങലക്കിട്ടതും പോഷകാഹാരക്കുറവും കണ്ടെത്തി. ചങ്ങലക്കിട്ടവരിൽ ഏഴുപേർ 18 മുതൽ 29 വയസു വരെയുള്ളവരായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ആറു കുട്ടികളെ റിവർസൈസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും, ഏഴു മുതിർന്നവരെ കൊറൊണ റീജണൽ മെഡിക്കൽ സെന്‍ററിലും പരിശോധനക്കായ് പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ