കുവൈത്ത് സിറ്റി : ഖറാഫി നാഷണലിൽ തൊഴിൽ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ ദുരിതങ്ങൾ പരിഹരിക്കുവാനുള്ള സത്വര നടപടികൾ അധികൃതർ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായി വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് പറഞ്ഞു.
കുവൈത്തിലെ നിയമത്തിന്റെ വൃത്തത്തിൽ നിന്ന് ചെയ്യാവുന്ന പരമാവധി സഹായങ്ങൾ മാത്രമേ ഇന്ത്യൻ സർക്കാരിന് സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. ആനുകൂല്യങ്ങൾ കിട്ടുന്ന മുറയ്ക്ക് നിയമപരമായി നാട്ടിലേക്ക് തിരിച്ച് പോകുവാനുള്ള സാഹചര്യമൊരുക്കുവാൻ കുവൈത്ത് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടന്ന് മന്ത്രി അറിയിച്ചു. മേഖലയിലെ തൊഴിൽ ദുരിതങ്ങൾക്ക് പരിഹാരത്തിനായി സമയബന്ധിതമായി ഇടപെടുമെന്നും പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായമെത്തിക്കുവാൻ കൂടുതൽ പ്രവാസി സംഘടനകൾ മുന്നോട്ട് വരണമെന്നും ഇന്ത്യൻ എംബസിയിൽ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. സന്ദർശനത്തിന്റെ ഭാഗമായി തൊഴിലാളികളുടെ പരിവേദനങ്ങൾ നേരിട്ട് കേൾക്കുവാൻ ക്യാന്പുകളും മന്ത്രി സന്ദർശിച്ചു.
ഉച്ചക്ക് ശേഷം നടന്ന കുവൈത്ത് അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് , സഹമന്ത്രി ഖാലിദ് അൽ ജാറല്ല തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തൊഴിൽ മന്ത്രി ഹിന്ദ് അസബീഹുമായും ഉന്നത ഉദ്യോഗസ്ഥ·ാരുമായും വി.കെ.സിംഗ് ചർച്ച നടത്തി. അതിനിടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിയുടെ സന്ദർശനത്തിൽ കൃത്യമായ ഉറപ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ നിരാശയിലാണ്. ഇഖാമയുടെ കാര്യത്തിലും തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കാര്യത്തിലും തികച്ചും അനിശ്ചിതവസ്ഥയാണുള്ളത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിലെ നിയമത്തിന്റെ വൃത്തത്തിൽ നിന്ന് ചെയ്യാവുന്ന പരമാവധി സഹായങ്ങൾ മാത്രമേ ഇന്ത്യൻ സർക്കാരിന് സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. ആനുകൂല്യങ്ങൾ കിട്ടുന്ന മുറയ്ക്ക് നിയമപരമായി നാട്ടിലേക്ക് തിരിച്ച് പോകുവാനുള്ള സാഹചര്യമൊരുക്കുവാൻ കുവൈത്ത് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടന്ന് മന്ത്രി അറിയിച്ചു. മേഖലയിലെ തൊഴിൽ ദുരിതങ്ങൾക്ക് പരിഹാരത്തിനായി സമയബന്ധിതമായി ഇടപെടുമെന്നും പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായമെത്തിക്കുവാൻ കൂടുതൽ പ്രവാസി സംഘടനകൾ മുന്നോട്ട് വരണമെന്നും ഇന്ത്യൻ എംബസിയിൽ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. സന്ദർശനത്തിന്റെ ഭാഗമായി തൊഴിലാളികളുടെ പരിവേദനങ്ങൾ നേരിട്ട് കേൾക്കുവാൻ ക്യാന്പുകളും മന്ത്രി സന്ദർശിച്ചു.
ഉച്ചക്ക് ശേഷം നടന്ന കുവൈത്ത് അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് , സഹമന്ത്രി ഖാലിദ് അൽ ജാറല്ല തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തൊഴിൽ മന്ത്രി ഹിന്ദ് അസബീഹുമായും ഉന്നത ഉദ്യോഗസ്ഥ·ാരുമായും വി.കെ.സിംഗ് ചർച്ച നടത്തി. അതിനിടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിയുടെ സന്ദർശനത്തിൽ കൃത്യമായ ഉറപ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ നിരാശയിലാണ്. ഇഖാമയുടെ കാര്യത്തിലും തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കാര്യത്തിലും തികച്ചും അനിശ്ചിതവസ്ഥയാണുള്ളത്.
റിപ്പോർട്ട്: സലിം കോട്ടയിൽ