ന്യൂയോർക്ക്: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ന്യു സാൻചുവറി കൊയലേഷൻ (New Sanctuary Coalition) എക്സിക്യൂട്ടീവ് ഡയറക്ടറുമായ രവി രഗ്ബീറിനെ ജനുവരി 11ന് ന്യൂയോർക്കിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. രവിയോടു ഉടൻ രാജ്യം വിട്ടു പോകാൻ അധികൃതർ ഉത്തരവിട്ടു.
രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു ജേക്കബ് ജാവിറ്റ് ഫെഡറൽ ബിൽഡിംഗിനു മുന്പിൽ നൂറുകണക്കിനു ഇന്ത്യക്കാർ ഉൾപ്പെടെ തടിച്ചു കൂടിയവരിൽ നിന്നും രണ്ടു ന്യൂയോർക്ക് സിറ്റി കൗണ്‍സിൽ മെന്പർമാർ ഉൾപ്പെടെ 16 പേരെ പോലീസ് വിലങ്ങു വച്ചു കസ്റ്റഡിയിലെടുത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദം ഉയർത്തിയിരുന്ന രവി സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
1991ൽ അമേരിക്കയിൽ സന്ദർശക വിസയിൽ എത്തിയ രവി 1994 മുതൽ നിയമപരമായി സ്ഥിര താമസക്കാരനായിരുന്നു. 2001ൽ തട്ടിപ്പുകേസിൽ പ്രതിയായ രവി 22 മാസം ഇമിഗ്രേഷൻ തടവിലായിരുന്നു.
2006ൽ രാവിലെ നാടുകടത്തുന്നതിന് ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ 2018 വരെ ഇവിടെ കഴിയുന്നതിനുള്ള അനുമതി ഇമിഗ്രേഷൻ അധികൃതർ നൽകി. 2008ൽ വിട്ടയച്ച രവി സജീവമായി രംഗത്തെത്തി. ബ്രൂക്ക്ലിനിൽ ഭാര്യ ഏലിയും മകൾ ദബോറയുമായി താമസിക്കുന്ന രവിയുടെ ഡിപ്പോർട്ടേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അറ്റോർണിമാർ രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു ജേക്കബ് ജാവിറ്റ് ഫെഡറൽ ബിൽഡിംഗിനു മുന്പിൽ നൂറുകണക്കിനു ഇന്ത്യക്കാർ ഉൾപ്പെടെ തടിച്ചു കൂടിയവരിൽ നിന്നും രണ്ടു ന്യൂയോർക്ക് സിറ്റി കൗണ്‍സിൽ മെന്പർമാർ ഉൾപ്പെടെ 16 പേരെ പോലീസ് വിലങ്ങു വച്ചു കസ്റ്റഡിയിലെടുത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദം ഉയർത്തിയിരുന്ന രവി സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
1991ൽ അമേരിക്കയിൽ സന്ദർശക വിസയിൽ എത്തിയ രവി 1994 മുതൽ നിയമപരമായി സ്ഥിര താമസക്കാരനായിരുന്നു. 2001ൽ തട്ടിപ്പുകേസിൽ പ്രതിയായ രവി 22 മാസം ഇമിഗ്രേഷൻ തടവിലായിരുന്നു.
2006ൽ രാവിലെ നാടുകടത്തുന്നതിന് ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ 2018 വരെ ഇവിടെ കഴിയുന്നതിനുള്ള അനുമതി ഇമിഗ്രേഷൻ അധികൃതർ നൽകി. 2008ൽ വിട്ടയച്ച രവി സജീവമായി രംഗത്തെത്തി. ബ്രൂക്ക്ലിനിൽ ഭാര്യ ഏലിയും മകൾ ദബോറയുമായി താമസിക്കുന്ന രവിയുടെ ഡിപ്പോർട്ടേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അറ്റോർണിമാർ രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ