നടി മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്ളാറ്റിൽ നിന്ന് ഒഴിപ്പിച്ചു

10:37 PM Jan 11, 2018 | Deepika.com
പാരീസ്: ഇന്ത്യൻ സിനിമ താരം മല്ലിക ഷെരാവത്തിനെ പാരീസിലുള്ള ഫ്ളാറ്റിൽനിന്ന് കോടതി ഉത്തരവിനെത്തുടർന്ന് ഒഴിപ്പിച്ചു. പ്രതിമാസം ആറായിരം യൂറോ വാടക വരുന്ന ഫ്ളാറ്റിലാണ് മല്ലിക താമസിച്ചിരുന്നത്. വാടക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഉടമ കോടതിയെ സമീപിച്ചു ഒഴിപ്പിക്കൽ ഉത്തരവ് സന്പാദിക്കുകയായിരുന്നു.

മല്ലികയും ഫ്രഞ്ചുകാരനായ ഭർത്താവ് സിറിൽ ഓക്സൻഫാൻസുമാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. വാടകയിനത്തിൽ ഇവർ 78,787 യൂറോയാണ് കുടിശിക വരുത്തിയിരുന്നത്. കുടിശിക ഈടാക്കാൻ ഇവരുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചറുകൾ പിടിച്ചുവച്ചിരിക്കുകയാണ്. 2017 ജനുവരി ഒന്നു മുതൽ ഇവർ ഇവിടെയായിരുന്നു താമസം. ഇത്രയും കാലം ആകെ നൽകിയത് 2715 യൂറോയാണെന്ന് ഉടമ പറയുന്നു.

സാന്പത്തിക പ്രതിസന്ധി കാരണമാണ് വാടക നൽകാൻ കഴിയാത്തതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മല്ലികയ്ക്ക് സ്ഥിര ജോലിയില്ലാത്തതാണ് കാരണമെന്നും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ