റിയാദ്: എന്തെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും സൗദി അറേബ്യയിലേക്ക് ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഇപ്പോഴും വർധിച്ചു വരികയാണെന്നും നിയമനാസൃതം ഇവിടേക്ക് വരാനും ഈ രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് ജോലി ചെയ്യാനും ഓരോ ഇന്ത്യക്കാരനും തയ്യാറാകണമെന്നാണ് പ്രവാസി ഭാരതീയ ദിവസ് സന്ദേശമായി അറിയിക്കാനുള്ളതെന്ന് ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് ഡോ. സുഹൈൽ ഇജാസ് ഖാൻ പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം 32 ലക്ഷം കവിഞ്ഞ ഇന്ത്യക്കാരാണെങ്കിലും നിയമലംഘകരില്ലാത്ത രാജ്യം എന്ന കാന്പയിന്റെ ഭാഗമായി സൗദി സുരക്ഷാവിഭാഗം നടത്തുന്ന പരിശോധനയിൽ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം ആയിരത്തോളം പേർ മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവുമധികം അച്ചടക്കമുള്ള വിദേശി സമൂഹം ഇന്ത്യക്കാരാണെന്ന സൽപേര് നിലനിർത്താൻ ഇന്ത്യൻ സമൂഹം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രവാസി ഭാരതീയ ദിവസനിടോനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന വിദേശത്തുള്ള ഇന്ത്യൻ വംശജരുടെ പ്രഥമ പാർലമെന്ററി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്കായി നടപ്പിലാക്കുന്ന ജനപ്രിയ പരിപാടികളിൽ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സൽമാൻ ഖാലിദ് (യുപി), യോഗയെക്കുറിച്ച് അൽയാസ്മിൻ സ്കൂൾ അധ്യാപികയും കോഴിക്കോട് സ്വദേശിനിയുമായ യോഗാചാര്യ സൗമ്യ, ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജോ്യതി യോജനയെക്കുറിച്ച് മഗേഷ് പ്രഭാകർ (തമിഴ്നാട്) ബേട്ടി ബച്ചാവോ ബട്ടി പഠാവോ പദ്ധതിയെക്കുറിച്ച് തഖിയുദ്ദീൻ മിർ ഫസൽ (തെലുങ്കാന) എന്നിവർ പ്രഭാഷണം നടത്തി.
റിയാദ് ഇൻറർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും സംഘനൃത്തവും വർണശബളമായി. ഇന്ത്യൻ എംബസി കോണ്സുലർ അനിൽ നോട്ട്യാൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ക്ഷണിക്കപ്പെട്ടവരും ചടങ്ങിനെത്തിയിരുന്നു.
പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം 32 ലക്ഷം കവിഞ്ഞ ഇന്ത്യക്കാരാണെങ്കിലും നിയമലംഘകരില്ലാത്ത രാജ്യം എന്ന കാന്പയിന്റെ ഭാഗമായി സൗദി സുരക്ഷാവിഭാഗം നടത്തുന്ന പരിശോധനയിൽ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം ആയിരത്തോളം പേർ മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവുമധികം അച്ചടക്കമുള്ള വിദേശി സമൂഹം ഇന്ത്യക്കാരാണെന്ന സൽപേര് നിലനിർത്താൻ ഇന്ത്യൻ സമൂഹം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രവാസി ഭാരതീയ ദിവസനിടോനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന വിദേശത്തുള്ള ഇന്ത്യൻ വംശജരുടെ പ്രഥമ പാർലമെന്ററി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്കായി നടപ്പിലാക്കുന്ന ജനപ്രിയ പരിപാടികളിൽ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സൽമാൻ ഖാലിദ് (യുപി), യോഗയെക്കുറിച്ച് അൽയാസ്മിൻ സ്കൂൾ അധ്യാപികയും കോഴിക്കോട് സ്വദേശിനിയുമായ യോഗാചാര്യ സൗമ്യ, ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജോ്യതി യോജനയെക്കുറിച്ച് മഗേഷ് പ്രഭാകർ (തമിഴ്നാട്) ബേട്ടി ബച്ചാവോ ബട്ടി പഠാവോ പദ്ധതിയെക്കുറിച്ച് തഖിയുദ്ദീൻ മിർ ഫസൽ (തെലുങ്കാന) എന്നിവർ പ്രഭാഷണം നടത്തി.
റിയാദ് ഇൻറർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും സംഘനൃത്തവും വർണശബളമായി. ഇന്ത്യൻ എംബസി കോണ്സുലർ അനിൽ നോട്ട്യാൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ക്ഷണിക്കപ്പെട്ടവരും ചടങ്ങിനെത്തിയിരുന്നു.