പെൻസിൽവാനിയ: പത്തു മാസമുള്ള കുഞ്ഞിനേയും കുഞ്ഞിന്റെ അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്ധ്രാക്കാരനായ രഘുനന്ദൻ യാൻഡ മുരിയുടെ വധശിക്ഷ ഫെബ്രുവരി 23ന് പെൻസിൽവാനിയ മോണ്ട് ഗോമറി കൗണ്ടിയിൽ നടപ്പാക്കുമെന്ന് പെൻസിൽവാനിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ജനുവരി 8ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ വംശജനെ ആദ്യമായാണ് അമേരിക്കയിൽ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘുനന്ദനും ഭാര്യയും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട, ലത ദന്പതിമാരുടെ പത്തുമാസമുള്ള കുട്ടിയെ തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തി കൊല്ലുകയും തുടർന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ് പൊത്തിപിടിച്ചു സ്യൂട്ട് കേസിലാക്കി അപ്പാർട്ട്മെന്റിലെ ജിമ്മിൽ വയ്ക്കുകയും ചെയ്തു.
കുട്ടി സ്യൂട്ട് കെയ്സിനകത്തിരുന്നു മരിക്കുകയായിരുന്നു. ഗാബ്ലിംഗ് നടത്തി 35,000 ഡോളർ കടം വരുത്തിയത് വീട്ടാനായിരുന്നു കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50,000 ഡോളർ കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ രഘുനന്ദൻ തീരുമാനിച്ചത്. 2012ൽ നടന്ന കേസിൽ 2014 ൽ പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച്1 വീസയിലാണ് രഘുനന്ദൻ അമേരിക്കയിൽ എത്തിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യൻ വംശജനെ ആദ്യമായാണ് അമേരിക്കയിൽ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘുനന്ദനും ഭാര്യയും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട, ലത ദന്പതിമാരുടെ പത്തുമാസമുള്ള കുട്ടിയെ തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തി കൊല്ലുകയും തുടർന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ് പൊത്തിപിടിച്ചു സ്യൂട്ട് കേസിലാക്കി അപ്പാർട്ട്മെന്റിലെ ജിമ്മിൽ വയ്ക്കുകയും ചെയ്തു.
കുട്ടി സ്യൂട്ട് കെയ്സിനകത്തിരുന്നു മരിക്കുകയായിരുന്നു. ഗാബ്ലിംഗ് നടത്തി 35,000 ഡോളർ കടം വരുത്തിയത് വീട്ടാനായിരുന്നു കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50,000 ഡോളർ കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ രഘുനന്ദൻ തീരുമാനിച്ചത്. 2012ൽ നടന്ന കേസിൽ 2014 ൽ പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച്1 വീസയിലാണ് രഘുനന്ദൻ അമേരിക്കയിൽ എത്തിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ