എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ന്യൂകാസിലിൽ പ്രൗഢ ഗംഭീരമായി

10:26 PM Jan 09, 2018 | Deepika.com
ന്യൂകാസിൽ: കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5ന് ന്യൂകാസിൽ സെന്‍റ് ജെയിംസ് & സെ. ബേസിൽ ചർച് ഹാളിൽ വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ പ്രാർത്ഥനയോടെ തുടക്കമായി.

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരുംതലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെന്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്‍റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോക്സ് , ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സന്പന്നമായി. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികളും വൈദീകരും ചേർന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സംഗീത സന്ധ്യ ബഹുജനങ്ങളുടെ സാന്നിധ്യ സഹകരണത്താൽ നിറഞ്ഞിരുന്നു.


സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ തങ്ങളാൽ കഴിയും വിധം സഹായിച്ചാലേ ക്രിസ്മസിന്‍റെ യഥാർത്ഥ സന്ദേശം ഉൾക്കൊള്ളാൻ സാധിക്കുകയുള്ളുവെന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് തന്നെ ഈ സംരംഭത്തിൽ സഹകരിച്ച ന·യുള്ള മനുഷ്യരുടെ സഹായം എന്ന സംഘടനക്കു നൽകി. തുടർന്നു നടന്ന സംഗീത നിമിഷങ്ങളിൽ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ചു കുട്ടികളും മുതിർന്നവരും അടങ്ങുന്ന സമൂഹങ്ങൾ തങ്ങളുടെ ദൈവ പുത്രജനനത്തിന്‍റെ സദ്വാർത്ത അറിയിച്ചു . സംഘാടകർ ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുത്ത്, പുതുവർഷത്തിന്‍റെ ആശംസകൾ പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ക്രിസ്തീയ സ്നേഹത്തിന്‍റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്‍റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ വർഷവും ജനുവരി ആദ്യ ഞായറാഴ്ചയാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: മാത്യു ജോസഫ്