ദുബായ്: സൗദി അറേബ്യയും യുഎഇയും മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കി. നികുതിയില്ലാത്തതായിരുന്നു ഗൾഫ് രാജ്യങ്ങളുടെ പ്രത്യേകത. അറിയപ്പെട്ടിരുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമായാണ് വാറ്റ് സന്പ്രദായം നടപ്പിലാക്കുന്നത്. കൂടാതെ, പെട്രോൾ വിലയിൽ 127 ശതമാനം വർധനയും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ക്രൂഡ് വില താഴ്ന്നുനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വരുമാനം ഉയർത്തുന്നതിന്റെ നടപടികൾ ആവിഷ്കരിക്കാൻ ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണമാണ് വാറ്റ് നടപ്പാക്കിയത്. വരുമാനം ഉയർത്തുകയാണു ലക്ഷ്യം.
ഇരുരാജ്യങ്ങളും ചരക്കു സേവനങ്ങൾക്ക് വാണിജ്യനികുതി അഞ്ചു ശതമാനമാക്കി. ഇതുവഴി 2018ൽ 2,100 കോടി ഡോളർ സമാഹരിക്കുകയാണു ലക്ഷ്യം. ജിഡിപിയുടെ രണ്ടു ശതമാനം വരുമിത്.
ഇരുരാജ്യങ്ങളും ചരക്കു സേവനങ്ങൾക്ക് വാണിജ്യനികുതി അഞ്ചു ശതമാനമാക്കി. ഇതുവഴി 2018ൽ 2,100 കോടി ഡോളർ സമാഹരിക്കുകയാണു ലക്ഷ്യം. ജിഡിപിയുടെ രണ്ടു ശതമാനം വരുമിത്.