ഷിക്കാഗോ: നാൽപ്പത്തിയൊന്ന് നാൾ നീണ്ടുനിന്ന ഷിക്കാഗോ ഗീതാമണ്ഡലം മണ്ഡലകാല പൂജകൾക്ക് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ സമാപനം. മകരവിളക്ക് പൂജക്കു വേണ്ടി ഡിസംബർ മുപ്പത്തിനു നട തുറക്കുന്നതു വരെയുള്ള ഏഴുനാളുകൾ ഇനി ധ്യാന നിമിഷങ്ങളുടേതായിരിക്കും. ഈ കഴിഞ്ഞ ഡിസംബർ 24 ന് ആദ്യമായി വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്ക് ഭക്തിയുടെ നിറവിൽ ഗീതാമണ്ഡലം തറവാട്ട് ക്ഷേത്രത്തിൽ ശബരിഗിരീശന് ആറാട്ട് മഹോത്സവവും, ഭക്തജനങ്ങൾക്ക് ദർശനപുണ്യം നല്കികൊണ്ട് മണ്ഡലമഹോത്സവ പൂജയും നടത്തി.
സർവ്വ വിഘ്ന നിവാരകനായ ശ്രീ മഹാഗണപതിക്ക് വിശേഷാൽ പൂജ നടത്തിക്കൊണ്ടാണ് ഈ വർഷത്തെ മണ്ഡലപൂജകൾ ആരംഭിച്ചത്. തുടർന്ന് അയ്യപ്പസ്വാമിക്ക് ശാസ്ത്രസൂക്തം ഉരുക്കഴിച്ച് ബിംബശുദ്ധി വരുത്തി, പുരുഷസൂക്തത്തിനാലും ശ്രീ രുദ്രത്തിനാലും, കലശപൂജ ചെയ്ത ശേഷം നൈവേദ്യം സമർപ്പിച്ച് നടയടച്ചു. പ്രധാന പുരോഹിതൻ ബ്രഹ്മശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികൾ ഉത്സവമൂർത്തിക്ക് വിശേഷാൽ പൂജ നടത്തി.
തുടർന്ന് സഹകാർമ്മി ബിജു കൃഷ്ണൻ ഉത്സവമൂർത്തിയെ ഏറ്റുവാങ്ങി പ്രത്യേകം സജ്ജീകരിച്ച തിരുവാറാട്ട് മണ്ഡപത്തിലേക്ക് താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും അകന്പടിയോടെ എത്തിച്ചു. അതിനുശേഷം പ്രധാന പുരോഹിതൻ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രി ആറാട്ട് പൂജകൾ
നടത്തിയശേഷം തിരിച്ചു തറവാട്ട് ക്ഷേത്രത്തിൽ എത്തിയ അയ്യപ്പ സ്വാമിയെ ശരണ ഘോഷ മുഖരിതമായ അന്തരീക്ഷത്തിൽ ഗീതാമണ്ഡലം അധ്യക്ഷൻ ജയചന്ദ്രനും, ശേഖരൻ അയ്യപ്പനും കൂടി സ്വീകരിച്ചു.
തുടർന്ന് ന്ധയജ്ഞായ യജ്ഞാവോ അഗ്നയെ’ എന്ന ഹരിഹരിസൂക്തത്തോടെ ആരംഭിച്ച മണ്ഡലപൂജയിൽ ഹരിഹരപുത്രന്റെ ഇഷ്ടാഭിഷേകങ്ങളായ പാൽ, നെയ്യ്, കളഭം, ഭസ്മം, പുഷ്പം എന്നിവക്ക് പുറമെ തേൻ
, പനിനീർ എന്നിവകൊണ്ടും അഭിഷേകം നടത്തി. തുടർന്ന നടന്ന നെയ്വേദ്യ സമർപ്പണത്തിനു ശേഷം പടിപൂജയും, അഷ്ടോത്തര അർച്ചനയും, മന്ത്രപുഷ്പാഭിഷേകവും, നമസ്കാരമന്ത്രവും , സാമവേദ പാരായണവും നടത്തി. തുടർന്ന് ഹരിവരാസനം പാടി രണ്ടായിരത്തി പതിനേഴിലെ മണ്ഡല പൂജക്ക് സമാപനം കുറിച്ചു.
അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുക്കുന്ന യജ്ഞമാണ് ഓരോ മണ്ഡല കാല വ്രതത്തിലൂടെ ഓരോ അയ്യപ്പ ഭക്തനും നേടുന്നത്. ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങൾ കഴുകി കളഞ്ഞ്, അവിടെ ആത്മചൈതന്യം സ്ഫുരിക്കുന്ന പ്രശാന്തമായ ശാന്തി കടന്നു വരുന്നു. ഈ ഒരു അനുഭൂതിയുടെ നിറവ് ഓരോ അയ്യപ്പ ഭക്തനും ലഭിക്കുന്നതിനാലാണ് അയ്യപ്പ ചൈതന്യം കുടികൊള്ളുന്ന ഗീതാമണ്ഡലം അയ്യപ്പ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ എല്ലാവർഷവും കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നതെന്ന് ഗീതാമണ്ഡലം അത്മീയ ആചാര്യൻ ആനന്ദ്പ്രഭാകർ
അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകൾക്ക് രശ്മി ബൈജുവും അനുപ് രവീന്ദ്രനും നേതൃത്വം നല്കി. ശേഖരൻ അപ്പുക്കുട്ടനും കുടംബാംഗങ്ങളും, രവി നായരും കുടംബാംഗങ്ങളും, അനൂപ് രവീന്ദ്രനും കുടംബാംഗങ്ങളുമാണ് പൂജ സമർപ്പിച്ചത്. തുടർന്ന് ശേഖരൻ അപ്പുക്കുട്ടൻ ഗീത മണ്ഡലത്തിന്റെ 2019 ലെ കലണ്ടർ ലക്ഷ്മി നാരായണ ശാസ്ത്രികൾക്ക് നല്കി പ്രകാശനം ചെയ്തു.
തദവസരത്തിൽ വടക്കേ അമേരിക്കയിലെ തന്നെ ഹൈന്ദവ സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഹൈന്ദവ സംഘടനക്കായി വിഘ്നേഷ് ശങ്കരനാരായണൻ ഡെവലപ്പ് ചെയ്ത അപ്ലിക്കേഷൻ ന്ധഗീതാമണ്ഡലം ആപ്പ്’ ഗീതാ മണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോൻ ഗീതാമണ്ഡലം അംഗങ്ങൾക്കായി സമർപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സർവ്വ വിഘ്ന നിവാരകനായ ശ്രീ മഹാഗണപതിക്ക് വിശേഷാൽ പൂജ നടത്തിക്കൊണ്ടാണ് ഈ വർഷത്തെ മണ്ഡലപൂജകൾ ആരംഭിച്ചത്. തുടർന്ന് അയ്യപ്പസ്വാമിക്ക് ശാസ്ത്രസൂക്തം ഉരുക്കഴിച്ച് ബിംബശുദ്ധി വരുത്തി, പുരുഷസൂക്തത്തിനാലും ശ്രീ രുദ്രത്തിനാലും, കലശപൂജ ചെയ്ത ശേഷം നൈവേദ്യം സമർപ്പിച്ച് നടയടച്ചു. പ്രധാന പുരോഹിതൻ ബ്രഹ്മശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികൾ ഉത്സവമൂർത്തിക്ക് വിശേഷാൽ പൂജ നടത്തി.
തുടർന്ന് സഹകാർമ്മി ബിജു കൃഷ്ണൻ ഉത്സവമൂർത്തിയെ ഏറ്റുവാങ്ങി പ്രത്യേകം സജ്ജീകരിച്ച തിരുവാറാട്ട് മണ്ഡപത്തിലേക്ക് താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും അകന്പടിയോടെ എത്തിച്ചു. അതിനുശേഷം പ്രധാന പുരോഹിതൻ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രി ആറാട്ട് പൂജകൾ
നടത്തിയശേഷം തിരിച്ചു തറവാട്ട് ക്ഷേത്രത്തിൽ എത്തിയ അയ്യപ്പ സ്വാമിയെ ശരണ ഘോഷ മുഖരിതമായ അന്തരീക്ഷത്തിൽ ഗീതാമണ്ഡലം അധ്യക്ഷൻ ജയചന്ദ്രനും, ശേഖരൻ അയ്യപ്പനും കൂടി സ്വീകരിച്ചു.
തുടർന്ന് ന്ധയജ്ഞായ യജ്ഞാവോ അഗ്നയെ’ എന്ന ഹരിഹരിസൂക്തത്തോടെ ആരംഭിച്ച മണ്ഡലപൂജയിൽ ഹരിഹരപുത്രന്റെ ഇഷ്ടാഭിഷേകങ്ങളായ പാൽ, നെയ്യ്, കളഭം, ഭസ്മം, പുഷ്പം എന്നിവക്ക് പുറമെ തേൻ
, പനിനീർ എന്നിവകൊണ്ടും അഭിഷേകം നടത്തി. തുടർന്ന നടന്ന നെയ്വേദ്യ സമർപ്പണത്തിനു ശേഷം പടിപൂജയും, അഷ്ടോത്തര അർച്ചനയും, മന്ത്രപുഷ്പാഭിഷേകവും, നമസ്കാരമന്ത്രവും , സാമവേദ പാരായണവും നടത്തി. തുടർന്ന് ഹരിവരാസനം പാടി രണ്ടായിരത്തി പതിനേഴിലെ മണ്ഡല പൂജക്ക് സമാപനം കുറിച്ചു.
അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുക്കുന്ന യജ്ഞമാണ് ഓരോ മണ്ഡല കാല വ്രതത്തിലൂടെ ഓരോ അയ്യപ്പ ഭക്തനും നേടുന്നത്. ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങൾ കഴുകി കളഞ്ഞ്, അവിടെ ആത്മചൈതന്യം സ്ഫുരിക്കുന്ന പ്രശാന്തമായ ശാന്തി കടന്നു വരുന്നു. ഈ ഒരു അനുഭൂതിയുടെ നിറവ് ഓരോ അയ്യപ്പ ഭക്തനും ലഭിക്കുന്നതിനാലാണ് അയ്യപ്പ ചൈതന്യം കുടികൊള്ളുന്ന ഗീതാമണ്ഡലം അയ്യപ്പ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ എല്ലാവർഷവും കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നതെന്ന് ഗീതാമണ്ഡലം അത്മീയ ആചാര്യൻ ആനന്ദ്പ്രഭാകർ
അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകൾക്ക് രശ്മി ബൈജുവും അനുപ് രവീന്ദ്രനും നേതൃത്വം നല്കി. ശേഖരൻ അപ്പുക്കുട്ടനും കുടംബാംഗങ്ങളും, രവി നായരും കുടംബാംഗങ്ങളും, അനൂപ് രവീന്ദ്രനും കുടംബാംഗങ്ങളുമാണ് പൂജ സമർപ്പിച്ചത്. തുടർന്ന് ശേഖരൻ അപ്പുക്കുട്ടൻ ഗീത മണ്ഡലത്തിന്റെ 2019 ലെ കലണ്ടർ ലക്ഷ്മി നാരായണ ശാസ്ത്രികൾക്ക് നല്കി പ്രകാശനം ചെയ്തു.
തദവസരത്തിൽ വടക്കേ അമേരിക്കയിലെ തന്നെ ഹൈന്ദവ സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഹൈന്ദവ സംഘടനക്കായി വിഘ്നേഷ് ശങ്കരനാരായണൻ ഡെവലപ്പ് ചെയ്ത അപ്ലിക്കേഷൻ ന്ധഗീതാമണ്ഡലം ആപ്പ്’ ഗീതാ മണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോൻ ഗീതാമണ്ഡലം അംഗങ്ങൾക്കായി സമർപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം