ബ്രോൻസ് (ന്യൂയോർക്ക്): ന്യൂയോർക്ക് അപ്പാർട്ട്മെന്റിൽ തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലാതെ തീയിൽ അകപ്പെട്ട മാതാവ് കൊച്ചുമകളേയും മാറത്തടുക്കി മകളെ ഫോണിൽ വിളിച്ചു പറഞ്ഞു ''ഞങ്ങൾ മരിക്കുകയാണ്''. അമ്മ എന്താണ് പറയുന്നത്. അവിടെനിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുക. മകളുടെ ഫോണ് സന്ദേശം കേൾക്കാൻ മാതാവിനു കഴിയുന്നതിനു മുൻപു തന്നെ പുകയും അഗ്നിയും മുറിയിൽ നിറഞ്ഞതായിരിക്കും മരണകാരണമെന്നു പിന്നീടു അഗ്നിശമന സേനാംഗങ്ങൾ വെളിപ്പെടുത്തി.
മറിയ ബേറ്റിസ്, എട്ടു മാസമുള്ള കൊച്ചുമകൾ എന്നിവർ ഉൾപ്പെടെ 12 പേരാണ് ആളിപ്പടർന്ന തീയിൽ മരണമഞ്ഞത്. ഫോണ് ചെയ്യുന്പോൾ മാതാവ് ആകെ പാനിക് ആയിരുന്നുവെന്ന് മകൾ ക്രിസ്റ്റീൻ (26) പറഞ്ഞു. ക്രിസ്മസ് സമ്മാനമായി ലഭിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എല്ലാം കത്തിച്ചാന്പലായി എന്നാണ് പിന്നീട് മകൾ പറഞ്ഞത്. അഞ്ചു പെണ്മക്കളും അഞ്ചു ആണ്മക്കളും ഉൾപ്പെടുന്ന കുടുംബമായാണ് പ്യൂർട്ടോറിക്കോയിൽ നിന്ന് മറിയ അമേരിക്കയിലെത്തിയത്.
ന്യൂയോർക്ക് അപ്പാർട്ട്മെന്റിൽ തീ പിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഒരു കുട്ടി സ്റ്റൗവുമായി കളിച്ചതാണെന്ന് പറയപ്പെടുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മറിയ ബേറ്റിസ്, എട്ടു മാസമുള്ള കൊച്ചുമകൾ എന്നിവർ ഉൾപ്പെടെ 12 പേരാണ് ആളിപ്പടർന്ന തീയിൽ മരണമഞ്ഞത്. ഫോണ് ചെയ്യുന്പോൾ മാതാവ് ആകെ പാനിക് ആയിരുന്നുവെന്ന് മകൾ ക്രിസ്റ്റീൻ (26) പറഞ്ഞു. ക്രിസ്മസ് സമ്മാനമായി ലഭിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എല്ലാം കത്തിച്ചാന്പലായി എന്നാണ് പിന്നീട് മകൾ പറഞ്ഞത്. അഞ്ചു പെണ്മക്കളും അഞ്ചു ആണ്മക്കളും ഉൾപ്പെടുന്ന കുടുംബമായാണ് പ്യൂർട്ടോറിക്കോയിൽ നിന്ന് മറിയ അമേരിക്കയിലെത്തിയത്.
ന്യൂയോർക്ക് അപ്പാർട്ട്മെന്റിൽ തീ പിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഒരു കുട്ടി സ്റ്റൗവുമായി കളിച്ചതാണെന്ന് പറയപ്പെടുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ