അരിസോണ: ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് ഫീനിക്സ് 2017 ക്രിസ്മസ് പൂർവാധികം ഭംഗിയായി ആഘോഷിച്ചു. ഭക്തിസാന്ദ്രമായ പാതിരാ കുർബാനയും, പ്രദക്ഷിണവും, ഉണ്ണീശോയുടെ തീയുഴിയൽ നേർച്ചയും വിശ്വാസികൾക്ക് ആരാധനയുടെ നിമിഷങ്ങളായിരുന്നു. ഗായകസംഘത്തിന്റെ ശ്രുതിമധുര കരോൾ ഗാനങ്ങളോടെ ആരംഭിച്ച ദിവ്യബലിയിൽ ഇടവകാംഗങ്ങൾ ഒന്നടങ്കം പങ്കുചേർന്നു.
ക്രിസ്മസ് വെറുമൊരു ആഘോഷമാക്കിത്തീർക്കുവാനുള്ളതല്ല, മറിച്ച് ന്ധദൈവം നമ്മോടുകൂടെ’ എന്നർത്ഥമുള്ള ന്ധഇമ്മാനുവേൽ’ ആയി ദൈവപുത്രൻ ഭൂമിയിൽ മനുഷ്യാവതാരം ചെയ്തതിന്റെ ഓർമ്മപുതുക്കലാണ്. ഈ അവസരത്തിൽ നാം ഇന്ന് ദൈവത്തോട് കൂടെയാണോ എന്നു ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ തന്റെ പ്രഭാഷണത്തിൽ വിശ്വാസികളെ അനുസ്മരിപ്പിച്ചു.
ഈവർഷത്തെ ആഘോഷങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് യുവജനങ്ങളായിരുന്നു. ദീപാലംകൃതമായ ദേവാലയാങ്കണവും അരിസോണ തീം മിൽ നിർമ്മിച്ച നേറ്റിവിറ്റി സീനറിയും ക്രിസ്മസ് കേക്ക് വിതരണവും, 2018 ലിറ്റർജിക്കൽ കലണ്ടർ നിർമാണവും യുവജന പങ്കാളിത്തം വിളിച്ചോതി. പുതിയ കലണ്ടർ ഇടവകയുടെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണമാണ്. ദൈനംദിന ആരാധനാക്രമങ്ങൾക്കൊപ്പം പ്രത്യേക ദിവസങ്ങൾ, തിരുനാളുകൾ, പൊതുപരിപാടികൾ, വിവിധ സംഘടനകളുടേയും, സണ്‍ഡേ സ്കൂളിന്േറയും പ്രവർത്തനങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആഗോള കത്തോലിക്കാസഭ യുവജനവർഷമായി ആചരിക്കുന്ന 2017ൽ യുവജനങ്ങളുടെ ഇടവക പങ്കാളിത്തം എടുത്തുപറയത്തക്കതും സഭയ്ക്ക് ഏറെ കരുത്ത് പകരുന്നതുമാണെന്നു ഫാ. ജോർജ് അഭിപ്രായപ്പെട്ടു. വാർഡ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കരോൾ ഗാനങ്ങൾ ക്രിസ്മസ് രാവിനു മാറ്റുകൂട്ടി. ക്രിസ്മസ് ദിനത്തിൽ ഇടവകാംഗങ്ങൾക്കു ഒന്നിച്ചു സ്നേഹവിരുന്നും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഗെയിമുകളും ഉണ്ടായിരുന്നു. കേരളത്തനിമ വിടാതെയുള്ള എല്ലാ ക്രമീകരണങ്ങൾക്കും പാരീഷ് കൗണ്‍സിലിന്റെ പിന്തുണയുണ്ടായിരുന്നു.
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും സന്തോഷവും എല്ലാവരുടേയും ഹൃദയങ്ങളിൽ നിറയട്ടെ എന്നും പുതുവത്സരത്തിന്റെ ഓരോ ചുവടുവെയ്പിലും ആ സംരക്ഷണം ഉണ്ടാവട്ടെ എന്നും ഫാ. ജോർജ് എട്ടുപറയിൽ ആശംസിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ക്രിസ്മസ് വെറുമൊരു ആഘോഷമാക്കിത്തീർക്കുവാനുള്ളതല്ല, മറിച്ച് ന്ധദൈവം നമ്മോടുകൂടെ’ എന്നർത്ഥമുള്ള ന്ധഇമ്മാനുവേൽ’ ആയി ദൈവപുത്രൻ ഭൂമിയിൽ മനുഷ്യാവതാരം ചെയ്തതിന്റെ ഓർമ്മപുതുക്കലാണ്. ഈ അവസരത്തിൽ നാം ഇന്ന് ദൈവത്തോട് കൂടെയാണോ എന്നു ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ തന്റെ പ്രഭാഷണത്തിൽ വിശ്വാസികളെ അനുസ്മരിപ്പിച്ചു.
ഈവർഷത്തെ ആഘോഷങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് യുവജനങ്ങളായിരുന്നു. ദീപാലംകൃതമായ ദേവാലയാങ്കണവും അരിസോണ തീം മിൽ നിർമ്മിച്ച നേറ്റിവിറ്റി സീനറിയും ക്രിസ്മസ് കേക്ക് വിതരണവും, 2018 ലിറ്റർജിക്കൽ കലണ്ടർ നിർമാണവും യുവജന പങ്കാളിത്തം വിളിച്ചോതി. പുതിയ കലണ്ടർ ഇടവകയുടെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണമാണ്. ദൈനംദിന ആരാധനാക്രമങ്ങൾക്കൊപ്പം പ്രത്യേക ദിവസങ്ങൾ, തിരുനാളുകൾ, പൊതുപരിപാടികൾ, വിവിധ സംഘടനകളുടേയും, സണ്‍ഡേ സ്കൂളിന്േറയും പ്രവർത്തനങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആഗോള കത്തോലിക്കാസഭ യുവജനവർഷമായി ആചരിക്കുന്ന 2017ൽ യുവജനങ്ങളുടെ ഇടവക പങ്കാളിത്തം എടുത്തുപറയത്തക്കതും സഭയ്ക്ക് ഏറെ കരുത്ത് പകരുന്നതുമാണെന്നു ഫാ. ജോർജ് അഭിപ്രായപ്പെട്ടു. വാർഡ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കരോൾ ഗാനങ്ങൾ ക്രിസ്മസ് രാവിനു മാറ്റുകൂട്ടി. ക്രിസ്മസ് ദിനത്തിൽ ഇടവകാംഗങ്ങൾക്കു ഒന്നിച്ചു സ്നേഹവിരുന്നും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഗെയിമുകളും ഉണ്ടായിരുന്നു. കേരളത്തനിമ വിടാതെയുള്ള എല്ലാ ക്രമീകരണങ്ങൾക്കും പാരീഷ് കൗണ്‍സിലിന്റെ പിന്തുണയുണ്ടായിരുന്നു.
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും സന്തോഷവും എല്ലാവരുടേയും ഹൃദയങ്ങളിൽ നിറയട്ടെ എന്നും പുതുവത്സരത്തിന്റെ ഓരോ ചുവടുവെയ്പിലും ആ സംരക്ഷണം ഉണ്ടാവട്ടെ എന്നും ഫാ. ജോർജ് എട്ടുപറയിൽ ആശംസിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം