ന്യുയോർക്ക് (ബ്രോണ്‍സ്): ബ്രോണ്‍സിലെ പാർപ്പിട സമുച്ചയത്തിനു തീപിടിച്ചു ഒരു കുട്ടിയുൾപ്പെടെ 12 പേർ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായി ന്യുയോർക്ക് മേയർ അറിയിച്ചു.
ന്യുയോർക്ക് സിറ്റിയിലെ സമീപ കാലസംഭവങ്ങളിൽ ഇത്രയും പേർ തീ പിടുത്തത്തിൽ കൊല്ലപ്പെടുന്നത് ആദ്യമായാണെന്നും മേയർ പറഞ്ഞു. അഞ്ചുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ആളി പടർന്ന തീ അണയ്ക്കുന്നതിനായി 160 അഗ്നിശമന സേനാംഗങ്ങളും നിരവധി വാളണ്ടിയർമാരും അക്ഷീണ പ്രയത്നം നടത്തിയതായും മേയർ അറിയിച്ചു.
ഒരു വയസ് മുതൽ 50 വയസിനിടയിലുള്ളവരാണ് മരിച്ചവരെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും കമ്മീഷനർ ഡാനിയേൽ പറഞ്ഞു. ഒന്നാംനിലയിൽ നിന്നാണ് തീ പടർന്നതെന്നും ന്യുയോർക്കിൽ അതിശൈത്യ മായിരുന്നിട്ടും രാത്രി ഏഴോടെയാണ് തീ നിയന്ത്രണാവിധേയമായതെന്നും കമ്മീഷണർ അറിയിച്ചു. ഒന്‍പത് കുട്ടികൾ ഉൾപ്പെടെ 10 പേർ 2007ൽ ബ്രോണ്‍സിൽ ഉണ്ടായ തീ പിടിത്തത്തിൽ മരണപ്പെട്ടിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ന്യുയോർക്ക് സിറ്റിയിലെ സമീപ കാലസംഭവങ്ങളിൽ ഇത്രയും പേർ തീ പിടുത്തത്തിൽ കൊല്ലപ്പെടുന്നത് ആദ്യമായാണെന്നും മേയർ പറഞ്ഞു. അഞ്ചുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ആളി പടർന്ന തീ അണയ്ക്കുന്നതിനായി 160 അഗ്നിശമന സേനാംഗങ്ങളും നിരവധി വാളണ്ടിയർമാരും അക്ഷീണ പ്രയത്നം നടത്തിയതായും മേയർ അറിയിച്ചു.
ഒരു വയസ് മുതൽ 50 വയസിനിടയിലുള്ളവരാണ് മരിച്ചവരെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും കമ്മീഷനർ ഡാനിയേൽ പറഞ്ഞു. ഒന്നാംനിലയിൽ നിന്നാണ് തീ പടർന്നതെന്നും ന്യുയോർക്കിൽ അതിശൈത്യ മായിരുന്നിട്ടും രാത്രി ഏഴോടെയാണ് തീ നിയന്ത്രണാവിധേയമായതെന്നും കമ്മീഷണർ അറിയിച്ചു. ഒന്‍പത് കുട്ടികൾ ഉൾപ്പെടെ 10 പേർ 2007ൽ ബ്രോണ്‍സിൽ ഉണ്ടായ തീ പിടിത്തത്തിൽ മരണപ്പെട്ടിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ