വെർജീനിയ : രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വെർജീനിയയിലുള്ള 22 വയസുകാരി ബെഥനി ലിൻ കൊല്ലപ്പെട്ടതായി ഡിസംബർ 15 വെള്ളിയാഴ്ച ഗൂച്ചുലാന്‍റ് കൗണ്ടി ഷെറിഫ് ജെയിംസ് അഗ്നു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ട് നായക്കളുമായി നടക്കാനിറങ്ങിയ മകളെ കാണാനില്ലെന്ന് ബെഥനിയുടെ പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
മരിച്ചു കിടന്നിരുന്ന യുവതിയുടെ സമീപത്തു നിന്നും നായ്ക്കളെ മാറ്റുന്നതിനു ഒന്നര മണിക്കൂറോളം പൊലീസിനു പാടുപെടേണ്ടി വന്നതായും ഷെറിഫ് പറഞ്ഞു. നാൽപത് വർഷത്തെ സർവീസിനിടയിൽ ഇത്രയും ഭീകരമായ ഒരു മരണം അതും നായ്ക്കളുടെ കടിയേറ്റ് ആദ്യമായി കാണുകയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമൽ ഷെൽട്ടറിലേക്ക് മാറ്റി.
റിപ്പോർട്ട്: പി. പി. ചെറിയാൻ
മരിച്ചു കിടന്നിരുന്ന യുവതിയുടെ സമീപത്തു നിന്നും നായ്ക്കളെ മാറ്റുന്നതിനു ഒന്നര മണിക്കൂറോളം പൊലീസിനു പാടുപെടേണ്ടി വന്നതായും ഷെറിഫ് പറഞ്ഞു. നാൽപത് വർഷത്തെ സർവീസിനിടയിൽ ഇത്രയും ഭീകരമായ ഒരു മരണം അതും നായ്ക്കളുടെ കടിയേറ്റ് ആദ്യമായി കാണുകയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമൽ ഷെൽട്ടറിലേക്ക് മാറ്റി.
റിപ്പോർട്ട്: പി. പി. ചെറിയാൻ