കെന്റുക്കി: കെന്റുക്കി സംസ്ഥാന നിയമസഭാ റിപ്പബ്ലിക്കൻ പ്രതിനിധി ലൈംഗികാപവാദത്തെ തുടർന്ന് ജീവനൊടുക്കിയതായി ബുള്ളിറ്റ് കൗണ്ടി കൊറോണർ ഡേവ് വില്യംസ് പറഞ്ഞു. ഡാൻ ജോണ്സണ്(57) എന്ന നിയമസഭാംഗം കെന്റുക്കി മൗണ്ട് വാഷിംഗ്ടണ് ഗ്രീൻവെൽ ഫോർഡ് റോഡിലുള്ള പാലത്തിനു സമീപം കാർ നിർത്തി പുറത്തിറങ്ങി സ്വയം വെടിവച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ തരംഗം ആഞ്ഞുവീശിയപ്പോൾ കെന്റുക്കിയിൽ നിന്നും ജോണ്സണ് നിയമ സഭയിലെത്തുകയായിരുന്നു. ഇതോടെ നൂറു വർഷത്തെ നിയമസഭാ ചരിത്രത്തിൽ കെന്റുക്കി പ്രതിനിധിസഭയിൽ ആദ്യമായി റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം കരസ്ഥമാക്കി. റിലിജിയസ് ലിബർട്ടി, പബ്ലിക്ക് സ്കൂളുകളിൽ ബൈബിൾ വായന തുടങ്ങിയ വിഷയങ്ങൾക്കനുകൂലമായി നിരവധി ബില്ലുകൾ നിയമസഭയിൽ ജോണ്സണ് അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഒരു യുവതി 2013ൽ വീടിന്റെ ബേയ്സ്മെന്റിൽ ജോണ്സണ് തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
ഡിസംബർ 12ന് ജോണ്സണ് യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാജിവയ്ക്കുകയില്ലെന്നും പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി റിപ്പബ്ലിക്കൻ കണ്സർവേറ്റീവിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രമാണിതെന്നും ജോണ്സണ് ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ചില മണിക്കൂറുകൾക്ക് മുന്പ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ തന്റെ ഭാര്യയെ നോക്കണമെന്നും ഈ അപമാനം എനിക്ക് താങ്ങാനാവുന്നില്ലെന്നും കുറിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ തരംഗം ആഞ്ഞുവീശിയപ്പോൾ കെന്റുക്കിയിൽ നിന്നും ജോണ്സണ് നിയമ സഭയിലെത്തുകയായിരുന്നു. ഇതോടെ നൂറു വർഷത്തെ നിയമസഭാ ചരിത്രത്തിൽ കെന്റുക്കി പ്രതിനിധിസഭയിൽ ആദ്യമായി റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം കരസ്ഥമാക്കി. റിലിജിയസ് ലിബർട്ടി, പബ്ലിക്ക് സ്കൂളുകളിൽ ബൈബിൾ വായന തുടങ്ങിയ വിഷയങ്ങൾക്കനുകൂലമായി നിരവധി ബില്ലുകൾ നിയമസഭയിൽ ജോണ്സണ് അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഒരു യുവതി 2013ൽ വീടിന്റെ ബേയ്സ്മെന്റിൽ ജോണ്സണ് തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
ഡിസംബർ 12ന് ജോണ്സണ് യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാജിവയ്ക്കുകയില്ലെന്നും പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി റിപ്പബ്ലിക്കൻ കണ്സർവേറ്റീവിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രമാണിതെന്നും ജോണ്സണ് ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ചില മണിക്കൂറുകൾക്ക് മുന്പ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ തന്റെ ഭാര്യയെ നോക്കണമെന്നും ഈ അപമാനം എനിക്ക് താങ്ങാനാവുന്നില്ലെന്നും കുറിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ