ന്യുയോർക്ക്: ബ്രൂക്ക്ലിന്‍ എൻവൈയു ലാംഗോണ്‍ ആശുപത്രിയിലെ ചീഫ് പൾമനോളജിസ്റ്റ് ഡോ. രവീന്ദ്ര രാജ്മാനെ (51) പാർക്ക് അവന്യുവിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഭവത്തെക്കുറിച്ചു കൂടുതൽ വിവരം ലഭിക്കുന്നവർ ന്യുയോർക്ക് പോലീസുമായി ബന്ധപ്പെടണമെന്ന് ചീഫ് ഓഫ് ഡിറ്റക്റ്റീവ് റോബർട്ട് വോയ്സ് അറിയിച്ചു.
റിറ്റസി അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ച രാവിലെ 9.30നാണ് മൃതദേഹം കണ്ടെത്തിയത്. ഹെറോയിൻ അംശങ്ങൾ അടങ്ങിയ നിരവധി എൻവലപ്പുകൾ മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആശുപത്രിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തക ഡോക്ടർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തി മെയിന്റനൻ്സ് ജോലിക്കാരനെ കൊണ്ടു വാതിൽ തുറന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഷിക്കാഗോ യൂണിവേഴ്സിറ്റി, ജെഫർസണ്‍ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച രവീന്ദ്ര രാജ്മാനെ ന്യുയോർക്കിലെ അറിയപ്പെടുന്ന ഡോക്ടറാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
റിറ്റസി അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ച രാവിലെ 9.30നാണ് മൃതദേഹം കണ്ടെത്തിയത്. ഹെറോയിൻ അംശങ്ങൾ അടങ്ങിയ നിരവധി എൻവലപ്പുകൾ മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആശുപത്രിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തക ഡോക്ടർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തി മെയിന്റനൻ്സ് ജോലിക്കാരനെ കൊണ്ടു വാതിൽ തുറന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഷിക്കാഗോ യൂണിവേഴ്സിറ്റി, ജെഫർസണ്‍ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച രവീന്ദ്ര രാജ്മാനെ ന്യുയോർക്കിലെ അറിയപ്പെടുന്ന ഡോക്ടറാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ