ബംഗളൂരു: രാജ്യതലസ്ഥാനമായ ഡൽഹി പുകമഞ്ഞ് ഭീഷണിയിലായതിൻറെ പശ്ചാത്തലത്തിൽ വാഹനത്തിരക്ക് കൂടുതലുള്ള ബംഗളൂരുവിൽ അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ പുതിയ നിയന്ത്രണവുമായി കർണാടക സർക്കാർ.
നഗരത്തിൽ എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്. 'ലെസ് ട്രാഫിക് ഡേ' എന്ന പേരിലുള്ള പുതിയ പരിഷ്കരണം അടുത്ത വർഷം ഫെബ്രുവരി നാലു മുതലാണ് നടപ്പാക്കുന്നത്.
നഗരത്തിലെ നിരത്തുകളിൽ 64 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഓടുന്നത്. ഡൽഹിയിലേതുപോലെയുള്ള പുകമഞ്ഞ് ഭീഷണി ഒഴിവാക്കാനാണ് പുതിയ പരിഷ്കാരമെന്ന് ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. അതേസമയം, സ്വകാര്യവാഹനങ്ങൾ നിരോധിക്കുകയില്ലെന്നും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും ജനങ്ങളെ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ഗതാഗതവകുപ്പും ട്രാഫിക് പോലീസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥറും കൂടിക്കാഴ്ച നടത്തിയിരുന്നു. പരിഷ്കാരം നടപ്പാക്കുന്നതിനു മുന്നോടിയായി വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ, ബിഎംടിസിയുടെ നേതൃത്വത്തിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിവസം ബസ് ദിനമായി നടപ്പാക്കുന്നുണ്ട്.
നഗരത്തിൽ എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്. 'ലെസ് ട്രാഫിക് ഡേ' എന്ന പേരിലുള്ള പുതിയ പരിഷ്കരണം അടുത്ത വർഷം ഫെബ്രുവരി നാലു മുതലാണ് നടപ്പാക്കുന്നത്.
നഗരത്തിലെ നിരത്തുകളിൽ 64 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഓടുന്നത്. ഡൽഹിയിലേതുപോലെയുള്ള പുകമഞ്ഞ് ഭീഷണി ഒഴിവാക്കാനാണ് പുതിയ പരിഷ്കാരമെന്ന് ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. അതേസമയം, സ്വകാര്യവാഹനങ്ങൾ നിരോധിക്കുകയില്ലെന്നും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും ജനങ്ങളെ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ഗതാഗതവകുപ്പും ട്രാഫിക് പോലീസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥറും കൂടിക്കാഴ്ച നടത്തിയിരുന്നു. പരിഷ്കാരം നടപ്പാക്കുന്നതിനു മുന്നോടിയായി വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ, ബിഎംടിസിയുടെ നേതൃത്വത്തിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിവസം ബസ് ദിനമായി നടപ്പാക്കുന്നുണ്ട്.