റിയാദ്: റിയാദിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകനായ ആർ. മുരളീധരന് റിഫയുടെ (റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ ജനകീയ യാത്രയയപ്പ് നൽകി. റിഫയുടെ സ്ഥാപക സെക്രട്ടറിയായും പ്രസിഡന്റായും ഭരണസമിതി അംഗമായും വിവിധ കാലയളവുകളിൽ മുരളീധരൻ പ്രവർത്തിച്ചിട്ടുണ്ട്. റിഫ പ്രസിഡൻറ്റ് ജിമ്മി പോൾസണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിൽപ്പെട്ട നിരവധി പ്രമുഖർ പങ്കെടുത്ത് ആശംസകളർപ്പിച്ചു.
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെയും പാവപ്പെട്ട പ്രവാസികളെ ചതിക്കുഴികളിൽ ചാടിക്കുന്ന ഏജന്റുമാർക്കെതിരെയും എംബസിയുടെ സഹകരണത്തോടെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ആർ. മുരളീധർൻ. ഗാർഹിക തൊഴിലാളികളെയും വീട്ടുജോലിക്കാരികളെയും മറ്റു സാധാരണ തൊഴിലാളികളായ പ്രവാസികളെയും വഞ്ചിച്ചുകൊണ്ടിരുന്ന നിരവധി റിക്രൂട്ട്മെൻറ്റ് ഏജൻസികളെ കരിന്പട്ടികയിൽപ്പെടുത്തി അവരുടെ ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞിട്ടുണ്ട്.
സൗദി അറേബ്യയിലും ഗൾഫ് മേഖലയിലും താൻ നടത്തിയ പൊതുപ്രവർത്തനത്തിൽനിന്നും ആർജ്ജിച്ചെടുത്ത അനുഭവസന്പത്ത് നാട്ടിലേക്ക് പോയാലും പ്രവാസികൾക്കുവേണ്ടി വിനിയോഗിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊള്ളേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളും അസംബ്ലിയിലും പാർലമെന്റിലുമുള്ള ജനപ്രതിനിധികളുമാണെന്നും എന്നാൽ പ്രവാസികളുടെ യാഥാർത്ഥ അവസ്ഥ അവരെ യഥാവിധി ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് ഗൾഫിലെ പ്രവാസിസംഘടനകൾ ആത്മപരിശോധന നടത്തണമെന്നും മുരളീധരൻ പറഞ്ഞു.
നിബു മുണ്ടിയപ്പള്ളി, ഷീബ രാജു ഫിലിപ്പ്, ഷക്കീല വഹാബ്, ഷെറിൻ വർഗ്ഗീസ്, ജയചന്ദ്രൻ നെരുവന്പ്രം, ഇക്ബാൽ കൊടുങ്ങല്ലൂർ, ജോസഫ് അതിരുങ്കൽ, ബിജു മുല്ലശ്ശേരി, സലിം മാഹി, റാഫി പാങ്ങോട്, ജയൻ കൊടുങ്ങല്ലൂർ, വിജയ കുമാർ, ഫൈസൽ കൊണ്ടോട്ടി, ദേവദാസ് കടഞ്ചേരി, മാള മൊഹിയുദ്ദീൻ, ബഷീർ പാങ്ങോട്, രാജു ഫിലിപ്പ്, നാസർ കാരന്തുർ, ജയശങ്കർ പ്രസാദ്, ഉബൈദ് എടവണ്ണ, ബാലചന്ദ്രൻ നായർ, റസൂൽ സലാം, സത്താർ കായംകുളം, കുമ്മിൾ സുധീർ, ഉദയഭാനു, സിദ്ദിക് നിലന്പൂർ, ലത്തീഫ് തെച്ചി, ഷിബു ഉസ്മാൻ, ജേക്കബ് കരത്ര തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി ഹരികൃഷ്ണൻ സ്വാഗതവും ദേവദാസ് പൊന്നാനി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെയും പാവപ്പെട്ട പ്രവാസികളെ ചതിക്കുഴികളിൽ ചാടിക്കുന്ന ഏജന്റുമാർക്കെതിരെയും എംബസിയുടെ സഹകരണത്തോടെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ആർ. മുരളീധർൻ. ഗാർഹിക തൊഴിലാളികളെയും വീട്ടുജോലിക്കാരികളെയും മറ്റു സാധാരണ തൊഴിലാളികളായ പ്രവാസികളെയും വഞ്ചിച്ചുകൊണ്ടിരുന്ന നിരവധി റിക്രൂട്ട്മെൻറ്റ് ഏജൻസികളെ കരിന്പട്ടികയിൽപ്പെടുത്തി അവരുടെ ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞിട്ടുണ്ട്.
സൗദി അറേബ്യയിലും ഗൾഫ് മേഖലയിലും താൻ നടത്തിയ പൊതുപ്രവർത്തനത്തിൽനിന്നും ആർജ്ജിച്ചെടുത്ത അനുഭവസന്പത്ത് നാട്ടിലേക്ക് പോയാലും പ്രവാസികൾക്കുവേണ്ടി വിനിയോഗിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊള്ളേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളും അസംബ്ലിയിലും പാർലമെന്റിലുമുള്ള ജനപ്രതിനിധികളുമാണെന്നും എന്നാൽ പ്രവാസികളുടെ യാഥാർത്ഥ അവസ്ഥ അവരെ യഥാവിധി ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് ഗൾഫിലെ പ്രവാസിസംഘടനകൾ ആത്മപരിശോധന നടത്തണമെന്നും മുരളീധരൻ പറഞ്ഞു.
നിബു മുണ്ടിയപ്പള്ളി, ഷീബ രാജു ഫിലിപ്പ്, ഷക്കീല വഹാബ്, ഷെറിൻ വർഗ്ഗീസ്, ജയചന്ദ്രൻ നെരുവന്പ്രം, ഇക്ബാൽ കൊടുങ്ങല്ലൂർ, ജോസഫ് അതിരുങ്കൽ, ബിജു മുല്ലശ്ശേരി, സലിം മാഹി, റാഫി പാങ്ങോട്, ജയൻ കൊടുങ്ങല്ലൂർ, വിജയ കുമാർ, ഫൈസൽ കൊണ്ടോട്ടി, ദേവദാസ് കടഞ്ചേരി, മാള മൊഹിയുദ്ദീൻ, ബഷീർ പാങ്ങോട്, രാജു ഫിലിപ്പ്, നാസർ കാരന്തുർ, ജയശങ്കർ പ്രസാദ്, ഉബൈദ് എടവണ്ണ, ബാലചന്ദ്രൻ നായർ, റസൂൽ സലാം, സത്താർ കായംകുളം, കുമ്മിൾ സുധീർ, ഉദയഭാനു, സിദ്ദിക് നിലന്പൂർ, ലത്തീഫ് തെച്ചി, ഷിബു ഉസ്മാൻ, ജേക്കബ് കരത്ര തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി ഹരികൃഷ്ണൻ സ്വാഗതവും ദേവദാസ് പൊന്നാനി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍