ന്യുയോർക്ക്: അവിഹിത ഗർഭം ധരിച്ചു പ്രസവിച്ച കുഞ്ഞിനെ നിമിഷങ്ങൾക്കകം ചവറുകൂനയിൽ തള്ളിയ ഇന്ത്യൻ അമേരിക്കൻ യുവതിക്ക് ന്യുയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഡിസംബർ ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുക്കളെ ഭയന്നാണ് ഈ ക്രൂരകൃത്യം ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് നൗഷീൻ റഹ്മാൻ (30) കോടതിയിൽ സമ്മതിച്ചു. 2016 മാർച്ച് 12 മുതൽ യുവതി കസ്റ്റഡിയിലായിരുന്നു. ഡിസംബർ 11 തിങ്കളാഴ്ചയായിരുന്നു കോടതി വിധി.
2016 മാർച്ചിൽ സ്റ്റാറ്റൻ ഐലന്റിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുഞ്ഞ് കരയാതിരുന്നതും ശ്വാസോച്ഛ്വാസം നിലച്ചു എന്നു തോന്നുകയും ചെയ്തതിനാലാണ് കുഞ്ഞിനെ ചവറു കൂനയിലേക്ക് പ്ലാസ്റ്റിക്ക് ബാഗിലാക്കി എറിഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാൽ ഓട്ടോപ്സിയിൽ ചവറുകൂനയിൽ എറിയുന്പോൾ കുട്ടി മരിച്ചിട്ടില്ലായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗർഭധാരണം നടന്നുവെന്ന് തനിക്കറിയാമായിരുന്നില്ലെന്ന് പലതവണ ഇവർ കോടതിയിൽ ആവർത്തിച്ചുവെങ്കിലും കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്ന യുവാവുമായി ഇവർ ഈ വിവരം പങ്കുവച്ചിരുന്നുവെന്നും കോടതി കണ്ടെത്തി. പിതാവിന്റെ പേരിൽ കേസൊന്നും എടുത്തിരുന്നില്ല. യുവതിക്കെതിരെ യാതൊരു കേസും നിലവിലില്ലാതിരുന്നതും ശിക്ഷ കുറക്കുന്നതിന് ഇടയാക്കി. കേസ് വിസ്താരം ആരംഭിക്കുന്നതിനു മുന്പു തന്നെ യുവതി കുറ്റ സമ്മതം നടത്തിയതിനാൽ ഇരുപത്തിയഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്നത് പന്ത്രണ്ട് വർഷമായി ചുരുക്കുകയായിരുന്നു. ജയിലിൽ 22 മാസം ചിലവഴിച്ചതിനാൽ ഇനി പത്തുവർഷത്തിനുശേഷം ഇവർക്കു ജയിൽ വിമോചിതയാകാം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
2016 മാർച്ചിൽ സ്റ്റാറ്റൻ ഐലന്റിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുഞ്ഞ് കരയാതിരുന്നതും ശ്വാസോച്ഛ്വാസം നിലച്ചു എന്നു തോന്നുകയും ചെയ്തതിനാലാണ് കുഞ്ഞിനെ ചവറു കൂനയിലേക്ക് പ്ലാസ്റ്റിക്ക് ബാഗിലാക്കി എറിഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാൽ ഓട്ടോപ്സിയിൽ ചവറുകൂനയിൽ എറിയുന്പോൾ കുട്ടി മരിച്ചിട്ടില്ലായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗർഭധാരണം നടന്നുവെന്ന് തനിക്കറിയാമായിരുന്നില്ലെന്ന് പലതവണ ഇവർ കോടതിയിൽ ആവർത്തിച്ചുവെങ്കിലും കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്ന യുവാവുമായി ഇവർ ഈ വിവരം പങ്കുവച്ചിരുന്നുവെന്നും കോടതി കണ്ടെത്തി. പിതാവിന്റെ പേരിൽ കേസൊന്നും എടുത്തിരുന്നില്ല. യുവതിക്കെതിരെ യാതൊരു കേസും നിലവിലില്ലാതിരുന്നതും ശിക്ഷ കുറക്കുന്നതിന് ഇടയാക്കി. കേസ് വിസ്താരം ആരംഭിക്കുന്നതിനു മുന്പു തന്നെ യുവതി കുറ്റ സമ്മതം നടത്തിയതിനാൽ ഇരുപത്തിയഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്നത് പന്ത്രണ്ട് വർഷമായി ചുരുക്കുകയായിരുന്നു. ജയിലിൽ 22 മാസം ചിലവഴിച്ചതിനാൽ ഇനി പത്തുവർഷത്തിനുശേഷം ഇവർക്കു ജയിൽ വിമോചിതയാകാം.
റിപ്പോർട്ട്: പി.പി. ചെറിയാൻ