വാഷിംഗ്ടണ്‍ (ഡിസി): ടെക്സസ് ഹാൾട്ടൻ സിറ്റി ബേർഡ് വില്ലി സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികൾ സ്കൂൾ ബോർഡ് മീറ്റിംഗിന് മുന്‍പു നടത്തിയിരുന്ന പ്രാർത്ഥനയെ ചോദ്യം ചെയ്തു അമേരിക്കൻ ഹ്യൂമനിസ്റ്റ് അസോസിയേഷൻ യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച കേസ് വാദം കേൾക്കാവാൻ തയ്യാറാകാതെ തള്ളികളഞ്ഞു. കഴിഞ്ഞ മാർച്ചിൽ ഇതേ ആവശ്യം ഉന്നയിച്ച് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ സമർപ്പിച്ച കേസ് ബേർഡ് വില്ലി ഐഎസ്ഡിക്കനുകൂലമായി വിധിക്കുകയും വിദ്യാർഥികൾക്ക് പ്രാർത്ഥന തുടരുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
1997 മുതൽ ആരംഭിച്ചതാണ് ഐഎസ്ഡിയിലെ പ്രാർത്ഥന. യുഎസ് സുപ്രീംകോടതി ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്. ലോക്കൽ ഗവണ്മെന്റ് തലത്തിൽ പ്രാർത്ഥന നടത്തുന്നതിന് ന്യുയോർക്ക് ഹൈക്കോടതി നൽകിയ അനുമതിക്ക് സമാനമാണ് ഈ വിധിയെന്ന് ലിബർട്ട് കൗണ്‍സിൽ പ്രതിനിധി മാറ്റ് സ്റ്റാവർ അഭിപ്രായപ്പെട്ടു.
ന്യുയോർക്ക് ഹൈക്കോടതിയുടെ വിധി നിലവിൽ വന്നതിനുശേഷം മറ്റു നിരവധി സ്കൂൾ ബോർഡുകളും പ്രാർത്ഥന നടത്തുന്നതിനനുമതി നൽകിയതായും മാറ്റ് പറഞ്ഞു. ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം മതസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഉയർന്ന പരിഗണനയാണ് നൽകിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകൾ ശരിവയ്ക്കുന്ന കോടതി വിധികളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
1997 മുതൽ ആരംഭിച്ചതാണ് ഐഎസ്ഡിയിലെ പ്രാർത്ഥന. യുഎസ് സുപ്രീംകോടതി ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്. ലോക്കൽ ഗവണ്മെന്റ് തലത്തിൽ പ്രാർത്ഥന നടത്തുന്നതിന് ന്യുയോർക്ക് ഹൈക്കോടതി നൽകിയ അനുമതിക്ക് സമാനമാണ് ഈ വിധിയെന്ന് ലിബർട്ട് കൗണ്‍സിൽ പ്രതിനിധി മാറ്റ് സ്റ്റാവർ അഭിപ്രായപ്പെട്ടു.
ന്യുയോർക്ക് ഹൈക്കോടതിയുടെ വിധി നിലവിൽ വന്നതിനുശേഷം മറ്റു നിരവധി സ്കൂൾ ബോർഡുകളും പ്രാർത്ഥന നടത്തുന്നതിനനുമതി നൽകിയതായും മാറ്റ് പറഞ്ഞു. ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം മതസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഉയർന്ന പരിഗണനയാണ് നൽകിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകൾ ശരിവയ്ക്കുന്ന കോടതി വിധികളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ