റിയാദ്: സൗദിയിൽ നിലവിലുള്ള വൈദ്യൂതി നിരക്ക് അടുത്ത മാസം പുനർനിശ്ചയിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഗാർഹികം, വ്യവസായം, വാണിജ്യം, കൃഷി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും നിലവിലുള്ള നിരക്കിൽ വർധന ഏർപ്പെടുത്തിയാകും പുനർനിർണയം നടത്തുക.
നിശ്ചിത സ്ലാബ് വരെ ഒരു ചാർജും പിന്നീടുള്ള സ്ലാബുകൾക്ക് കൂടിയ നിരക്കും നൽകേണ്ടി വരുന്ന ക്രമത്തിലാണ് വൈദ്യുതി ചാർജ് പുനർ നിശ്ചയിക്കുന്നത്. എണ്ണയിതര മാർഗത്തിലൂടെ വരുമാനം വർധിപ്പിക്കാനും വൈദ്യതിയുടെ ഉപയോഗം കുറയ്ക്കുകയുമാണ് നിരക്ക് വർധനവിലൂടെ ലക്ഷ്യമാക്കുന്നത്. ജനുവരി ഒന്നു മുതലാണ് നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുക.
ജനുവരി മുതുൽ പാർപ്പിട, വാണിജ്യ വ്യവസായ കാർഷിക മേഖലയിൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ സൗദിയിൽ ജീവിത ചെലവു വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
നിശ്ചിത സ്ലാബ് വരെ ഒരു ചാർജും പിന്നീടുള്ള സ്ലാബുകൾക്ക് കൂടിയ നിരക്കും നൽകേണ്ടി വരുന്ന ക്രമത്തിലാണ് വൈദ്യുതി ചാർജ് പുനർ നിശ്ചയിക്കുന്നത്. എണ്ണയിതര മാർഗത്തിലൂടെ വരുമാനം വർധിപ്പിക്കാനും വൈദ്യതിയുടെ ഉപയോഗം കുറയ്ക്കുകയുമാണ് നിരക്ക് വർധനവിലൂടെ ലക്ഷ്യമാക്കുന്നത്. ജനുവരി ഒന്നു മുതലാണ് നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുക.
ജനുവരി മുതുൽ പാർപ്പിട, വാണിജ്യ വ്യവസായ കാർഷിക മേഖലയിൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ സൗദിയിൽ ജീവിത ചെലവു വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം