പാരീസ്: ഫ്രാൻസ്, യുഎൻ, ലോകബാങ്ക് എന്നിവയുടെ സംയുക്ത സഹകരണത്തോടെ പാരീസിൽ കാലാവസ്ഥ സമ്മേളനം ആരംഭിച്ചു. ഏകദേശം 4000 അംഗങ്ങളും 800 സംഘടനകളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പാരീസ് ഉടന്പടിയിൽ ട്രംപ് പിൻമാറിയതിന് പിന്നാലെ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിന് പ്രാധാന്യമേറെയാണ്.
കേവലം ഒരു രാഷ്ട്രീയ സമ്മേളനമല്ല പാരീസിൽ നടക്കുന്നത് പിന്നെയോ ആഗോള കാലാവസ്ഥമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍ പറഞ്ഞു. സമ്മേളനത്തിൽ നിന്ന് ട്രംപ് പി·ാറിയെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്ന് മാക്രോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ജിഡിപിയുടെ അടിസ്ഥാനത്തിൽ ഫ്രാൻസ് യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ 2.4 ശതമാനമായി 2015ൽ നിന്നത് ഈ വർഷം 2.2 ശതമാനം നേടി 20 ാം സ്ഥാനത്തെത്തിയതായി ഫ്രാൻസിന്റെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി പറയുന്നു.
ആഗോളതാപനത്തിനെതിരെ പൊരുതാനുള്ള യഥാർഥ അവസരമാണ് പാരീസ് കാലാവസ്ഥ സമ്മേളനമെന്ന് ലോകബാങ്ക് പ്രസിഡൻറ് ജിം യോംഗ് കിം. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പിന്തുണയില്ലെങ്കിലും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലവസ്ഥ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടാകുമെന്ന് ജിം വ്യക്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പാരീസ് കാലാവസ്ഥാ സമ്മേളനത്തെ പിന്തുണച്ച് ലോക ബാങ്ക്
10:46 PM Dec 12, 2017 | Deepika.com