ന്യുയോർക്ക്: അമേരിക്കൻ പോലീസിന്റെ അവഗണനയ്ക്കും അപമര്യാദയായ പെരുമാറ്റത്തിനും മറ്റും വിധേയരാകുന്നവരിൽ കൂടുതലും ഇന്ത്യൻ അമേരിക്കൻ വംശജരാണെന്ന് സർവേ ഫലം. പൊലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിൽ ഇന്ത്യൻ അമേരിക്കൻ വംശജർ ഒന്നാം സ്ഥാനത്ത് നിൽക്കുന്പോൾ (17 ശതമാനം), ചൈനക്കാർ രണ്ട ശതമാനം മാത്രമാണെന്നും സർവേ വ്യക്തമാക്കുന്നു. ഇരുവരും ഏഷ്യാക്കാരായതു കൊണ്ടാണ് പോലീസ് ഇപ്രകാരം പെരുമാറുന്നതെന്നും ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ വാരാന്ത്യം നാഷണൽ പബ്ലിക്ക് റേഡിയോ, റോബർട്ട് വുഡ് ജോണ്സണ് ഫൗണ്ടേഷൻ, ഹാർവാർഡ് ടി. എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് എന്നിവർ ഡിസ്ക്രിനിനേഷൻ ഇൻ അമേരിക്ക എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നത്.
കോളേജ് പ്രവേശനത്തിലും വിവേചനം ഉണ്ടെന്നും ഏഷ്യൻ വംശജരിൽ അഞ്ചിൽ ഒരാൾ വീതമെങ്കിലും ഇതിന്റെ ഫലം അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യൻ അമേരിക്കൻ വംശജരിൽ 21 ശതമാനം ഭീഷണിക്കോ, പരിഹാസത്തിനോ, എട്ടു ശതമാനത്തോളം ലൈംഗീക പീഡനത്തിനോ ഇരയാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പതിനെട്ടു വയസിനു മുകളിലുള്ള മൂവായിരത്തി അഞ്ഞൂറോളം പേരാണ് സർവ്വേയിൽ പങ്കെടുത്തത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കഴിഞ്ഞ വാരാന്ത്യം നാഷണൽ പബ്ലിക്ക് റേഡിയോ, റോബർട്ട് വുഡ് ജോണ്സണ് ഫൗണ്ടേഷൻ, ഹാർവാർഡ് ടി. എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് എന്നിവർ ഡിസ്ക്രിനിനേഷൻ ഇൻ അമേരിക്ക എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നത്.
കോളേജ് പ്രവേശനത്തിലും വിവേചനം ഉണ്ടെന്നും ഏഷ്യൻ വംശജരിൽ അഞ്ചിൽ ഒരാൾ വീതമെങ്കിലും ഇതിന്റെ ഫലം അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യൻ അമേരിക്കൻ വംശജരിൽ 21 ശതമാനം ഭീഷണിക്കോ, പരിഹാസത്തിനോ, എട്ടു ശതമാനത്തോളം ലൈംഗീക പീഡനത്തിനോ ഇരയാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പതിനെട്ടു വയസിനു മുകളിലുള്ള മൂവായിരത്തി അഞ്ഞൂറോളം പേരാണ് സർവ്വേയിൽ പങ്കെടുത്തത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ