ബ്രസൽസ്: ജറുസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ പ്രഖ്യാപനം യൂറോപ്യൻ രാജ്യങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ബെൽജിയത്തിലെത്തി. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും യുഎസ് ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിെൻറ നീക്കം.
20 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബ്രസൽസിലെത്തുന്നത്. എല്ലാ യൂറോപ്യൻ രാജ്യങ്ങളും യുഎസിെൻറ തീരുമാനം പിന്തുടരുമെന്നും അവരുടെ എംബസികൾ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രത്യാശിക്കുന്നതായും നെതന്യാഹു പറഞ്ഞു. ടെൽഅവീവിൽ നിന്ന് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിന് യുഎസ് നടപടി തുടങ്ങിയിട്ടുണ്ട്.
അതേസമയം, ജറുസലം വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഇയു വിദേശകാര്യ നയമേധാവി ഫെഡറിക് മൊഗ്ഹേരിനി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരഫോർമുലയിലൂടെ മാത്രമേ പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് കരുതുന്നതെന്നും അവർ സൂചിപ്പിച്ചു. ബ്രസൽസിലെത്തും മുന്പ് ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായും നെതന്യാഹു ചർച്ച നടത്തി.
70 വർഷമായി ജറുസലം ഇസ്രായേൽ തലസ്ഥാനമാണ്. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കാത്ത യുഎൻ തീരുമാനം ഹാസ്യാത്മകമാണ്. സമാധാനത്തിെൻറ പുതിയ അധ്യായം തുറക്കുകയാണെന്നും പശ്ചിമേഷ്യൻ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും’ നെതന്യാഹു കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിന്റെ പിന്തുണ തേടി നെതന്യാഹു
10:20 PM Dec 12, 2017 | Deepika.com