റിയാദ്: വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സൗദിയിൽ സിനിമ പ്രദർശനത്തിനും അനുമതി. സാംസ്കാരിക വാർത്താ വിനിമയ മന്ത്രി ഡോ. അവാദ് അൽ അവാദിന്റെ അധ്യക്ഷതിയൽ ചേർന്ന യോഗമാണ് സൗദിയിൽ സിനിമ പ്രദർശനത്തിനു അനുമതി നൽകാനുള്ള തീരുമാനം അംഗീകരിച്ചത്. സിനിമാ ഹാളുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനു മൂന്നുമാസ സമയപരിധി നൽകാനും യോഗം തീരുമാനിച്ചു.
അടുത്ത വർഷം മാർച്ചോടെ സൗദിയിൽ ആദ്യ സിനിമ പ്രദർശനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സമഗ്ര സാന്പത്തിക പരിഷ്ക്കരണ പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായാണ് പുതിയ തീരുമാനം.
എന്നാൽ രാജ്യത്ത് തുടരുന്ന ശരീഅത്ത് നിയമങ്ങൾക്കും രീതികൾക്കും അനുസൃതമായി മാത്രമേ സിനിമ പ്രദർശനം അനുവദിക്കു എന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു അനുസൃതമായ നിയമാവലി ഉൾകൊള്ളുന്ന കരട് രേഖ തയ്യാറാക്കും. സംസ്കാരികമായും സാന്പത്തികമായുള്ള പുരോഗതിക്കു സിനിമ പ്രദർശനം വഴി ഒരുക്കുമെന്നും ഈ മേഖലയിൽ സ്വദേശികൾക്ക് പരിശീലനം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ തീരൂമാന പ്രകാരം രാജ്യത്ത് പല സ്ഥലങ്ങളിലും സിനിമാ തിയറ്ററുകൾ നിർമിക്കുമെന്നും രാജ്യത്തിനകത്തും പുറത്തും സിനിമാ നിർമാണത്തിനുള്ള അവസരങ്ങൾ തുറന്നിടുമെന്നുമാണ് സിനിമാ പ്രവർത്തകരുടെ വിലയിരുത്തൽ. ഒപ്പം അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നും കരുതുന്നു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
അടുത്ത വർഷം മാർച്ചോടെ സൗദിയിൽ ആദ്യ സിനിമ പ്രദർശനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സമഗ്ര സാന്പത്തിക പരിഷ്ക്കരണ പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായാണ് പുതിയ തീരുമാനം.
എന്നാൽ രാജ്യത്ത് തുടരുന്ന ശരീഅത്ത് നിയമങ്ങൾക്കും രീതികൾക്കും അനുസൃതമായി മാത്രമേ സിനിമ പ്രദർശനം അനുവദിക്കു എന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു അനുസൃതമായ നിയമാവലി ഉൾകൊള്ളുന്ന കരട് രേഖ തയ്യാറാക്കും. സംസ്കാരികമായും സാന്പത്തികമായുള്ള പുരോഗതിക്കു സിനിമ പ്രദർശനം വഴി ഒരുക്കുമെന്നും ഈ മേഖലയിൽ സ്വദേശികൾക്ക് പരിശീലനം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ തീരൂമാന പ്രകാരം രാജ്യത്ത് പല സ്ഥലങ്ങളിലും സിനിമാ തിയറ്ററുകൾ നിർമിക്കുമെന്നും രാജ്യത്തിനകത്തും പുറത്തും സിനിമാ നിർമാണത്തിനുള്ള അവസരങ്ങൾ തുറന്നിടുമെന്നുമാണ് സിനിമാ പ്രവർത്തകരുടെ വിലയിരുത്തൽ. ഒപ്പം അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നും കരുതുന്നു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം