അൽഐൻ: മൂന്നു പതിറ്റാണ്ട് യുഎഇ ജീവിതത്തിന്റെയും, നാടിന്റെ രാഷ്ട്രമീമാംസയുടേയും ഭാഗമായിരുന്ന ആൽഫ്രഡ് സിൽവസ്റ്റർ(82) ടൊറൊന്റോവില് കഴിഞ്ഞ ദിവസം അന്തരിച്ചു. യുഎഇ രാഷ്ട്രപിതാവായ ഷെയ്ക്ക് സായ്ദിന്റെ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അന്തരിച്ച ആൽഫ്രഡ്. ഷെയ്ക്ക് സായ്ദ് സ്വന്തം കയ്യൊപ്പു ചാർത്തിയ നിയമന ഉത്തരവു സ്വീകരിച്ചുകൊണ്ടാണ് ആൽഫ്രഡ് 1965ൽ കൊട്ടാരത്തിലെ ജോലിയിൽ പ്രവേശിച്ചത്. അറബി ഭാഷയിൽ ഒന്നാമൻ എന്നർത്ഥമുള്ള 'അവ്വൽ'എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അബുദാബി സർക്കാരിന്റെ ആദ്യ ഉദ്യോഗനിയമനം നേടി, ഒന്നാം നന്പർ ലേബർ കാർഡിനുടമയായതുകൊണ്ടാണ്അങ്ങനെ അറിയപ്പെട്ടിരുന്നത്.
സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആൽഫ്രഡ് 1964ലാണ് യുഎഇയിൽ എത്തിയത്. ഉന്നത വിദ്യാഭ്യാസവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉന്നത സ്ഥാനത്തെത്തുന്നതിന് ആൽഫ്രഡിന് സഹായമായി. അബുദാബിയിൽ നയതന്ത്രകാര്യാലയങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ആൽഫ്രഡിന്റെ വീടാണ് അനൗദ്യോഗിക ഇൻഡ്യൻ എംബസിയായി പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിന് ഇൻഡ്യൻ പൗരന്മാർക്കാണ് അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതെയും, സേവനങ്ങളേയും മാനിച്ചു വിവിധ സർക്കാരുകളും, സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.. 2014 ലെ യുഎഇ സ്വകാര്യ സന്ദർശനവേളയിൽ അന്നത്തെ ഇന്ത്യൻ അംബാസഡർ റ്റി.പി. സീതാറാം പ്രത്യേക വിരുന്നൊരുക്കി ആൽഫ്രഡിനെ ആദരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് പോപ്പിന്റെ ഉന്നത ബഹുമതിയും ആൽഫ്രഡിനെ തേടിയെത്തി.
യുഎഇയുടെ പിറവിയും, ത്വരിത വളർച്ചയും, ഉന്നതിയിലേക്കുള്ള കുതിപ്പും മുഖാമുഖം കണ്ട വ്യക്തിയായിരുന്നു ആൽഫ്രഡ്. ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവുമായി ഉൗഷ്മള ബന്ധം പുലർത്തിയിരുന്ന ആൽഫ്രഡ് സ്നേഹധന്യമായ ആ ഓർമ്മകൾ നിധിപോലെ മനസിൽ സൂക്ഷിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങരയിൽ ജനിച്ചുവളർന്ന ആൽഫ്രഡ്, കുടുംബത്തോടൊപ്പം കാനഡയിലുള്ള ടൊറോൻടൊയിൽ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അന്ത്യം സംഭവിച്ചത്.
സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആൽഫ്രഡ് 1964ലാണ് യുഎഇയിൽ എത്തിയത്. ഉന്നത വിദ്യാഭ്യാസവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉന്നത സ്ഥാനത്തെത്തുന്നതിന് ആൽഫ്രഡിന് സഹായമായി. അബുദാബിയിൽ നയതന്ത്രകാര്യാലയങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ആൽഫ്രഡിന്റെ വീടാണ് അനൗദ്യോഗിക ഇൻഡ്യൻ എംബസിയായി പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിന് ഇൻഡ്യൻ പൗരന്മാർക്കാണ് അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതെയും, സേവനങ്ങളേയും മാനിച്ചു വിവിധ സർക്കാരുകളും, സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.. 2014 ലെ യുഎഇ സ്വകാര്യ സന്ദർശനവേളയിൽ അന്നത്തെ ഇന്ത്യൻ അംബാസഡർ റ്റി.പി. സീതാറാം പ്രത്യേക വിരുന്നൊരുക്കി ആൽഫ്രഡിനെ ആദരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് പോപ്പിന്റെ ഉന്നത ബഹുമതിയും ആൽഫ്രഡിനെ തേടിയെത്തി.
യുഎഇയുടെ പിറവിയും, ത്വരിത വളർച്ചയും, ഉന്നതിയിലേക്കുള്ള കുതിപ്പും മുഖാമുഖം കണ്ട വ്യക്തിയായിരുന്നു ആൽഫ്രഡ്. ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവുമായി ഉൗഷ്മള ബന്ധം പുലർത്തിയിരുന്ന ആൽഫ്രഡ് സ്നേഹധന്യമായ ആ ഓർമ്മകൾ നിധിപോലെ മനസിൽ സൂക്ഷിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങരയിൽ ജനിച്ചുവളർന്ന ആൽഫ്രഡ്, കുടുംബത്തോടൊപ്പം കാനഡയിലുള്ള ടൊറോൻടൊയിൽ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അന്ത്യം സംഭവിച്ചത്.