ഹൂസ്റ്റണ്: യുഎസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി. ഷെറിന്റെ വളർത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്ലി-സിനി ദന്പതികളുടെ ഡാളസിനെ വീടിനു തൊട്ടടുത്താണു മൃതദേഹം സംസ്കരിച്ചിട്ടുള്ളത്.
ശവസംസ്കാരത്തിനുശേഷം ഈ സ്ഥലം രഹസ്യമാക്കിയിരിക്കുകയായിരുന്നു. വളരെ കുറച്ചുപേർ മാത്രമാണു ഷെറിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. ഷെറിൻ സൂസൻ മാത്യൂസ് എന്നാണ് കല്ലറയിൽ പതിപ്പിച്ചിട്ടുള്ള കല്ലിൽ കൊത്തിയിട്ടുള്ളത്.
ഇന്ത്യയിൽനിന്ന് ദന്പതികൾ ദത്തെടുത്ത ഷെറിനെ നവംബർ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തുകയുമായിരുന്നു. ദന്പതികൾ അറസ്റ്റിലാണ്. സ്വന്തം മകളെ കാണുന്നതിന് കോടതി ഇരുവർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വീട്ടിലെ ഗാരേജിൽവച്ച് നിർബന്ധിച്ച് പാലു കുടിപ്പിച്ചപ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് വെസ്ലി മൊഴി നല്കിയതെന്ന് റിച്ചാഡ്സണ് നഗരത്തിലെ പോലീസ് പറഞ്ഞു. എന്നാൽ, അടിയന്തര ആരോഗ്യ സർവീസിന്റെ സേവനം വെസ്ലി തേടിയില്ല. നഴ്സ് കൂടിയായ ഭാര്യ സിനിയെയും വിവരം അറിയിച്ചില്ല. ശരീരത്തിൽനിന്നു ചൂടുപോകും മുന്പേ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ശവസംസ്കാരത്തിനുശേഷം ഈ സ്ഥലം രഹസ്യമാക്കിയിരിക്കുകയായിരുന്നു. വളരെ കുറച്ചുപേർ മാത്രമാണു ഷെറിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. ഷെറിൻ സൂസൻ മാത്യൂസ് എന്നാണ് കല്ലറയിൽ പതിപ്പിച്ചിട്ടുള്ള കല്ലിൽ കൊത്തിയിട്ടുള്ളത്.
ഇന്ത്യയിൽനിന്ന് ദന്പതികൾ ദത്തെടുത്ത ഷെറിനെ നവംബർ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തുകയുമായിരുന്നു. ദന്പതികൾ അറസ്റ്റിലാണ്. സ്വന്തം മകളെ കാണുന്നതിന് കോടതി ഇരുവർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വീട്ടിലെ ഗാരേജിൽവച്ച് നിർബന്ധിച്ച് പാലു കുടിപ്പിച്ചപ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് വെസ്ലി മൊഴി നല്കിയതെന്ന് റിച്ചാഡ്സണ് നഗരത്തിലെ പോലീസ് പറഞ്ഞു. എന്നാൽ, അടിയന്തര ആരോഗ്യ സർവീസിന്റെ സേവനം വെസ്ലി തേടിയില്ല. നഴ്സ് കൂടിയായ ഭാര്യ സിനിയെയും വിവരം അറിയിച്ചില്ല. ശരീരത്തിൽനിന്നു ചൂടുപോകും മുന്പേ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.